ഇടുക്കി- മകളുടെ മുന്നിൽവച്ച്മധ്യവയസ്‌ക്കൻ ഭാര്യയെ വെട്ടിക്കൊന്നു. മറയൂർ മിഷ്യൻ വയൽ സ്വദേശി വേദമുത്തു (50) വാണ് ഭാര്യശുഭയെ (30) ഒൻപത് വയസ്സുള്ള മകൾ സെലീനയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്.ശുഭക്ക് പരപുരുഷബന്ധമുണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനെ തുടർന്നാണ്വീടിനുള്ളിൽ വച്ച്വെട്ടിയത്. വെട്ടേറ്റശുഭ വീടിന് പുറത്ത്വീഴുകയായിരുന്നു. നിലവിളികേട്ട് ഓടി എത്തിയ കോളനി നിവാസികൾ ഭയപ്പെട്ട് മാറിനിന്നു. വേദമുത്തുതന്നെയാണ് വക്കീൽ മുഖേന മറയൂർ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോൾ കീഴടങ്ങുകയായിരുന്നു.
വൈകുന്നേരം അഞ്ചുമണിക്ക്വീട്ടിലെത്തിയപ്പോൾ ശുഭ ആരോടോ ഫോണിൽസംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആരെയാണ് ഫോൺ ചെയ്തതെന്ന് ചോദിച്ച് വേദമുത്തു വഴക്കിട്ടു. ശുഭ ചീത്തവിളിച്ചതിനെ തുടർന്ന്കോവിൽ ക്കടവിലെത്തി മദ്യപിച്ചു. തുടർന്ന് വീട്ടിലെത്തി വാക്കത്തിയെടുത്ത്കഴുത്തിൽ വച്ച് ചോദിച്ചെന്നും പറയാതിരുന്നതിനെ തുടർന്ന് വെട്ടിയെന്നുമാണ്വേദമുത്തു പറയുന്നത്. പോലീസ് നടത്തിയ തെളിവെടുപ്പിൽ വെട്ടാനുപയോഗിച്ച വാക്കത്തി വീടിന്റെ പിറക് വശത്തെ മേൽക്കൂരയിൽ ഒളിപ്പിച്ച നിലയിൽ മറയൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ്വി.ആർ.ജഗദീഷ്, സബ് ഇൻസ്‌പെക്ടർജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.