Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണോ, ശശി തരൂർ പറഞ്ഞതെന്ത്

ന്യൂദൽഹി- അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പറഞ്ഞുവെന്ന പേരിൽ വിവാദം. അതേസമയം, വിവാദമുണ്ടാകാവുന്ന തരത്തിൽ ശശി തരൂർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. 
ലക്ഷകണക്കിന് മനുഷ്യരുടെ വിശ്വാസങ്ങൾ മാനിക്കപ്പെടേണ്ടതാണ് എന്നാണ് തന്റെ നിലപാട്. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ അവിടെയൊരു ക്ഷേത്രമുണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രമായിരുന്നു എന്നാണ്. മറ്റു മതസ്ഥരുടെ ആരാധന സ്ഥലങ്ങൾ നശിപ്പിക്കാതെ അവിടെയൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂർ പറഞ്ഞെന്നായിരുന്നു വിവാദം. അതേസമയം, തരൂരിന്റെ പേരിൽ ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. 
ബൽറാമിന്റെ പോസ്റ്റ്:
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ശശി തരൂർ' എന്ന നിലക്കുള്ള ഹെഡിംങ്ങുകൾ പല ഓൺലൈൻ മാധ്യമങ്ങളിലും നിറയുകയാണ്. തുടർന്ന് പതിവ് ഊഹാപോഹങ്ങളും. ഈ വിഷയത്തിൽ തരൂരിന്റെ ഇന്റർവ്യൂ പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്‌സ്പ്രസിന്റെ ലിങ്ക് നേരിട്ട് പോയി പരിശോധിച്ച് അദ്ദേഹത്തിന്റെ യഥാർത്ഥ വാക്കുകൾ ഇവിടെ പകർത്തുന്നു. കൂടെ അതിന് എനിക്ക് മനസ്സിലായ മലയാളവും.

On the Ram temple, Tharoor said: 'I have always been of the view that the faiths of millions have to be respected. In other words, if indeed the evidence suggests that there was a temple on the spot and popular lore suggests it was a Ram temple… given that there is so much depth of belief, there would have been a case for having some sort of proper temple there, ideally, without destroying another communtiy's place of worship. The question of how to arrive at such a mutually acceptable solution was unfortunately, dsirupted by the violence and destroyed the mosque itself. And that I think was a real blot on India's conscience. Now the matter is before the courts, I will leave it there.'

രാമക്ഷേത്ര വിഷയത്തിൽ തരൂർ പറഞ്ഞു: 'ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ എക്കാലത്തേയും കാഴ്ചപ്പാട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ആ സ്ഥലത്ത് യഥാർത്ഥത്തിൽ പണ്ടൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചാൽ, അതൊരു രാമക്ഷേത്രമായിരുന്നു എന്ന ജനപ്രിയഗാഥയിൽ കഴമ്പുണ്ടെങ്കിൽ അത്രമേൽ ആഴത്തിലുള്ള ഒരു വിശ്വാസം നിലനിൽക്കുന്ന സാഹചര്യത്തിൽ, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു ഉചിതമായ ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിൽ കഴമ്പുണ്ട്. ഇരുകൂട്ടർക്കും യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെയുണ്ടാക്കാമെന്ന വിഷയം, ദൗർഭാഗ്യവശാൽ ഇതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളാൽ അട്ടിമറിക്കപ്പെടുകയും അത് പള്ളി തന്നെ തകർക്കപ്പെടുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ മനസ്സാക്ഷിക്ക് മേൽ അതൊരു തീരാക്കളങ്കമാണെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഈ വിഷയം കോടതിക്ക് മുന്നിലാണ്, ഞാനത് അവർക്ക് വിടുകയാണ്.'
അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് ശശി തരൂർ പറഞ്ഞു. 370-ാം അനുച്ഛേദം എല്ലാ കാലത്തും നിലനിർത്തണോ എന്നതിൽ സംശയമുണ്ട്. എല്ലാകാലത്തും നിലനിർത്താൻ വേണ്ടിയായിരുന്നില്ല ഭരണഘടനയിൽ അക്കാര്യം എഴുതിച്ചേർത്തത്. എത്രകാലം നിലനിർത്തേണ്ടതുണ്ടോ അത്രയും കാലം മതി എന്നായിരുന്നു നെഹ്‌റു സ്വീകരിച്ച നിലപാടെന്നും തരൂർ വ്യക്തമാക്കി. ഗിൽജിത് ബാൾട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാക്കിസ്ഥാന്റെ ചെയ്തികളെ ഇന്ത്യ എക്കാലത്തും എതിർത്തിട്ടുണ്ട്. എന്നാൽ അതേതരത്തിലുള്ള ചെയ്തികളാണ് കശ്മീരിൽ ഇന്ത്യ ഇപ്പോൾ ചെയ്യുന്നതെന്നും തരൂർ വ്യക്തമാക്കി.
 

Latest News