Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിവൽക്കരണത്തിന് ആക്കം കുറഞ്ഞു

റിയാദ് - കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയിൽ സൗദിവൽക്കരണത്തിന് ശക്തി കുറഞ്ഞതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ച സൗദികളുടെ എണ്ണത്തിൽ 37 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം 2,33,298 സൗദികൾക്കാണ് സ്വകാര്യ മേഖലയിൽ പുതുതായി തൊഴിലവസരങ്ങൾ ലഭിച്ചത്. 2015 ൽ 3,68,472 പേർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചിരുന്നു. സ്വകാര്യ മേഖല നേരിട്ട ചില വെല്ലുവിളികളും പ്രതിസന്ധികളുമാണ് പുതുതായി തൊഴിൽ ലഭിച്ച സൗദികളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയതെന്ന് മന്ത്രാലയം പറഞ്ഞു. 
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ സൗദി തൊഴിൽരഹിതരുടെ എണ്ണത്തിൽ 7.2 ശതമാനം വർധനവുണ്ടായി. തൊഴിൽരഹിതരുടെ എണ്ണത്തിൽ 46,000 പേരുടെ വർധനവാണുണ്ടായത്. മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം തൊഴിൽരഹിതർ 6,93,000 ആണ്. 2015 ൽ തൊഴിൽരഹിതർ 6,47,000 ആയിരുന്നു. പുരുഷന്മാരായ തൊഴിൽരഹിതരുടെ എണ്ണത്തിൽ 23,000 പേരുടെ (10.2 ശതമാനം) വർധനവ് രേഖപ്പെടുത്തി. പുരുഷ തൊഴിൽരഹിതരുടെ എണ്ണം 2,54,000 ആയി ഉയർന്നു. വനിതാ തൊഴിൽരഹിതരുടെ എണ്ണത്തിലും 23,000 പേരുടെ (5.6 ശതമാനം) വർധനവ് രേഖപ്പെടുത്തി. മൂന്നാംപാദത്തിലെ കണക്കുകൾ പ്രകാരം 4,39,000 വനിതാ തൊഴിൽരഹിതരാണ് സൗദിയിലുള്ളത്. സ്വദേശി തൊഴിൽരഹിതരിൽ 36.6 ശതമാനം പുരുഷന്മാരും 63.4 ശതമാനം വനിതകളുമാണ്. 
സൗദികൾക്കിടയിലെ മൊത്തം തൊഴിലില്ലായ്മ നിരക്കിൽ കഴിഞ്ഞ വർഷം 0.6 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 12.1 ശതമാനമായി ഉയർന്നു. 2015 ൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.5 ശതമാനമായിരുന്നു. പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനത്തിൽനിന്ന് 5.7 ശതമാനമായി വർധിച്ചു. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ 0.7 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34.5 ശതമാനമായി ഉയർന്നു. 2015 അവസാനത്തിൽ ഇത് 33.8 ശതമാനമായിരുന്നു. സൗദിവൽക്കരണത്തിന് ആക്കം കുറഞ്ഞതാണ് മുൻ തൊഴിൽ മന്ത്രിയെ പദവിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഡോ. അലി അൽഗഫീസ് തൊഴിൽ, സാമൂഹിക വികസന മന്ത്രിയായി ചുമതലയേറ്റ ശേഷം സൗദിവൽക്കരണ ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. 
 

Latest News