Sorry, you need to enable JavaScript to visit this website.

എടച്ചോളി പ്രേമൻ വധക്കേസ്: പ്രതികളായ സി.പി.എം പ്രവർത്തകരെ വെറുതെവിട്ടു

തലശ്ശേരി- ബി.ജെ.പി പ്രവർത്തകൻ എടച്ചോളി പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. തലശ്ശേരി നഗരസഭാ ചെയർമാൻ സി.കെ രമേശൻ ഉൾപ്പെടെ എട്ട് സി.പി.എം.പ്രവർത്തകരായിരുന്നു പ്രതികൾ. 2005 ഒക്ടോബർ 13 ന് രാവിലെ പതിനൊന്ന് മണിയോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്‌റ്റേഷനറി കടയിലെ കോയിൻ ബൂത്തിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന ബി.ജെ.പി.പ്രവർത്തകനായ പ്രേമനെ (29) പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

സി.പി.എം.പ്രവർത്തകരും കോടിയേരി സ്വദേശികളുമായ കെ.അഭി എന്ന അഭിനേഷ് (38) വി.പി.ഷൈജേഷ് (37) കനിയിൽ പി. മനോജ് (40) കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40) തയ്യിൽ വട്ടക്കണ്ടി സജീവൻ (39) വട്ടക്കണ്ടി റിഗേഷ് (36) കുനിയിൽ ചന്ദ്രശേഖരൻ (55) തലശ്ശേരി നരസഭ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി.കെ.രമേശൻ (50) എന്നിവരാണ് പ്രതികൾ.കണ്ട്യൻ അജേഷിന്റെ പരാതി പ്രകാരമാണ് പോലീസ് പ്രഥമവിവരം രേഖപ്പെടുത്തിയിരുന്നത്.,കെ.ദിനേശൻ, എം.കെ.രവീന്ദ്രൻ, എം.അശോകൻ, പി.രമേശൻ, ഡോ.ശ്യാമള, ഡോ.ജോർജ്കുട്ടി, ഡോ.കെ.എസ്.കൃഷ്ണകുമാർ ,പോലീസ് ഓഫീസർമാരായ എം.ഡി.പ്രേമദാസൻ, തോമസ് മാത്യു, കെ.ബിനു, ശശിധരൻ, ടി. ശ്രീധരൻ തുടങ്ങിയവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ അഡ്വ.കെ.പി. ബിനീഷയാണ് ഹാജരായത്. അക്രമത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രേമൻ മാസങ്ങളോളം തുടർന്ന ചികിൽസക്കിടയിലാണ് മരണപ്പെട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ.സി.കെ.ശ്രീധരനും. അഡ്വ.കെ.സത്യനുമാണ് ഹാജരായത്‌
 

Latest News