Sorry, you need to enable JavaScript to visit this website.

നബിയുടേതെന്ന് കരുതി അനുഗ്രഹം തേടിയിരുന്ന കാല്‍പാദ അടയാളം സൗദി അധികൃതര്‍ നീക്കി

യാമ്പു - അൽജാബിരിയയിലെ മലയിൽ ഏഷ്യൻ വംശജർ അനുഗ്രഹം തേടുന്നതിനും പ്രാർഥനകൾ നടത്തുന്നതിനും കൂട്ടമായി എത്തിയിരുന്ന കാൽപാദ അടയാളം വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റി നീക്കം ചെയ്തു. പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പാദ അടയാളമെന്ന് വിശ്വസിച്ചാണ് ഏഷ്യൻ വംശജർ അനുഗ്രഹം തേടുന്നതിനും പ്രാർഥനകൾ നടത്തുന്നതിനും ഇവിടെ എത്തിയിരുന്നത്. പാദ അയാളം കമ്മിറ്റി നീക്കം ചെയ്തു. 


അൽജാബിരിയയിലെ മലയിൽ പാദ അടയാളം സന്ദർശിക്കുന്നതിന് ഏഷ്യൻ വംശജർ എത്തുന്നത് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവാചകന്റെ കാൽപാദ അടയാളമാണ് ഇതെന്നാണ് ഏഷ്യൻ വംശജർ വാദിച്ചിരുന്നത്. 


തുടർന്ന് സ്ഥലത്ത് പരിശോധന നടത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലും പരിശോധനയിലും കോൺക്രീറ്റിൽ പതിഞ്ഞ കാൽപാദ അടയാളമാണ് ഇതെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് അടയാളം നീക്കം ചെയ്തതെന്ന് യാമ്പു അൽനഖ്ൽ ബലദിയ മേധാവി അബ്ദുല്ല ബിൻ സുറൂർ പറഞ്ഞു.
 

Latest News