Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രത്തിനു വഴി ഒരുങ്ങുമെന്ന് വി.എച്ച്.പി; കല്ലുകള്‍ തയാറാക്കുന്നു

അയോധ്യ- അയോധ്യയില്‍ ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ വാദം തുടരുന്നതിനിടെ, വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) നേതൃത്വത്തില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കം ഊര്‍ജിതമാക്കി. നവംബറോടെ വാദം അവസാനിക്കുമെന്നും ക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീങ്ങുമെന്നുമാണ് വി.എച്ച്.പിയുടെ പ്രതീക്ഷ.   

രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70 ശതമാനം പണികള്‍ പൂര്‍ത്തിയാക്കിയതായി വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു.  അയോധ്യക്കു സമീപം കാര്‍സേവക്പുരത്താണു ക്ഷേത്ര നിര്‍മാണത്തിനുള്ള കല്ലുകള്‍ സമാഹരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പൊടിപിടിച്ചുകിടന്ന കല്ലുകള്‍ വൃത്തിയാക്കി വരികയാണ്. കല്ലുകള്‍ കൊത്തിയൊരുക്കുന്നതിനു വൈദഗ്ധ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍നിന്നു വൈകാതെ എത്തിക്കും.
കല്ലുകള്‍ ഒരുക്കുന്ന ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് രാം ജന്മഭൂമി ന്യാസ് തലവന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസും പറഞ്ഞു. ബാബ്‌രി കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണു മറുഭാഗത്ത് ക്ഷേത്രനിര്‍മാണ ഒരുക്കം വി.എച്ച്.പി ഊര്‍ജിതമാക്കിയത്.

 

Latest News