Sorry, you need to enable JavaScript to visit this website.

ജനസംഖ്യ നിയന്ത്രണം: ഒരു വിഭാഗം മുസ്ലിംകളെ ഉന്നമിട്ട് ശിവ സേന

മുംബൈ- ജനസംഖ്യാ നിയന്ത്രണത്തെ ചൊല്ലി ഒരു വിഭാഗം മുസ്ലിംകള്‍ക്കെതിരെ ശിവ സേന. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ക്ക് ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യം മനസ്സിലാകില്ലെന്ന് സേന ആരോപിച്ചു. ജനസംഖ്യ നിയന്ത്രിക്കുന്ന കുടുംബാസൂത്രണം ശരിയായ രാജ്യസ്‌നേഹമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിനു പിന്നാലെയാണ് ബിജെപി സഖ്യ കക്ഷിയായ ശിവ സേനയുടെ പ്രതികരണം. പാര്‍ട്ടിയുടെ മുഖപത്രമായ സാംനയില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ജനസംഖ്യാ വര്‍ധനവിന് മുസ്ലിംകളെ പഴിക്കുന്ന പരാമര്‍ശം ഉള്ളത്. മൗലികവാദികളായ മുസ്ലിംകള്‍ ജനസംഖ്യാ വിസ്‌ഫോടനത്തില്‍ ആശങ്കയില്ലാത്തവരും നാം രണ്ട് നമുക്ക് 25 എന്ന ചിന്താഗതിയില്‍ പുറത്തുവരാന്‍ തയാറല്ലാത്തവരുമാണ്- സാംന എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയില്‍ ആരോപിക്കുന്നു. ജനസംഖ്യാ വിസ്‌ഫോടനമെന്ന പ്രശ്‌നം പ്രധാനമന്ത്രി മോഡി പരിഹരിക്കുമെന്നും ലേഖനത്തില്‍ ശിവസ സേന പ്രത്യാശ പ്രകടിപ്പിക്കുന്നു. 
മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഈ വിഷയത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സേന സ്ഥാപാകന്‍ ബാല്‍ താക്കറെയും ജനസംഖ്യാ നിയന്ത്രണം പ്രോത്സാഹിപ്പിച്ചിരുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest News