Sorry, you need to enable JavaScript to visit this website.

പി.സി. ജോർജിനെ നാണംകെടുത്തി ദുരന്ത നിവാരണ അതോറിറ്റി -video

കോട്ടയം- ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ മാറി താമസിക്കണമെന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെ മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി തള്ളി.  പൂഞ്ഞാര്‍ തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും ഓഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോര്‍ജ് ഓഡിയോ സന്ദേശം വഴി നല്‍കിയത്.

https://www.malayalamnewsdaily.com/sites/default/files/2019/08/12/pc.jpg

പി.സി ജോര്‍ജിന്റെ ശബ്ദ സന്ദേശം വാട്‌സാപ്പില്‍ കൂടി പ്രചരിച്ചതിനെ തുടര്‍ന്നാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ അധികൃതരുമായി ബന്ധപ്പെട്ടത്.   പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും പ്രസ്തുത പ്രദേശങ്ങള്‍ക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വാട്‌സാപ്പില്‍ മറുപടി നല്‍കിയത്.

തനിക്ക് ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് പി.സി ജോര്‍ജ് എം.എല്‍.എ പറയുന്നത്. എന്നാല്‍ അത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

എം.എല്‍.എ പറഞ്ഞ പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മാറിത്താമസിക്കണമെങ്കില്‍ യഥാസമയം സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

 

Latest News