Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.എസ്.സി പരീക്ഷാ തട്ടിപ്പിന് പിന്നിൽ പോലീസുകാരനും പങ്കെന്ന് റിപ്പോർട്ട്

തിരുവനന്തപുരം- യൂണിവേഴ്‌സിറ്റി കോളെജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്.എഫ്.ഐ നേതാക്കളുമായവർ പി.എസ്.സി പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ കയറിക്കൂടിയ സംഭവത്തിൽ പോലീസുകാരനും പങ്ക്. ഇവർക്ക് എസ്.എം.എസ് വഴി ഉത്തരങ്ങൾ കൈമാറിയത് പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പോലീസുകാരൻ കല്ലറ സ്വദേശി ഗോകുലാണെന്ന് പി.എസ്.സി വിജിലൻസ് കണ്ടെത്തി. 2017-ൽ സർവീസിൽ പ്രവേശിച്ച ഇയാൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ്. പരീക്ഷാസമയത്ത് ഗോകുലിന്റെ മൊബൈലിൽനിന്നാണ് പ്രണവിന് സന്ദേശങ്ങൾ ലഭിച്ചത്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങളാണ് വന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ ഒന്നാം പ്രതിയാണ് എസ്.എഫ്.ഐയിൽനിന്ന് പുറത്താക്കപ്പെട്ട ശിവരഞ്ജിത്. പ്രണവ് യൂണിവേഴ്‌സിറ്റി കോളെജിലെ എസ്.എഫ്.ഐ മുൻ നേതാവുമായിരുന്നു. 
യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന കുത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളായ ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവർ കാസർഗോഡ് പോലീസ് കോൺസ്റ്റിബിൾ റാങ്ക് പട്ടികയിൽ ഇടം പിടിച്ചിരുന്നു. ഇതിൽ ശിവരഞ്ജിത്തിന് പട്ടികയിൽ ഒന്നാം റാങ്കായിരുന്നു. 
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രമക്കേട്  നടന്നിരിക്കാമെന്ന് പി.എസ്.സി വിലയിരുത്തൽ. അതിനാൽ വിജിലൻസിന്റെ റിപ്പോർട്ടിൽ പറയും പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇവർ  പരീക്ഷ എഴുതുകയോ ഇവരെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും  അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
 

Latest News