മുംബൈ- യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. സുഹൃത്തിന്റെ വീട്ടിൽനിന്ന് തന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു പത്തൊൻപതുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്. മുംബൈയിലെ ചെമ്പൂർ മേഖലയിൽ ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിന് ഇരയായ വിവരം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഏകദേശം ഒരാഴ്ചയോളം പെൺകുട്ടി കരച്ചിലിലായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. ഡോക്ടറാണ് കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന വിവരം കുടുംബത്തെ അറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ പോലീസ് കേസെടുത്തു.