Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വീണ്ടും ചരിത്ര തീരുമാനം; വനിതകളുടെ യാത്രക്ക് അനുമതി വേണ്ട


പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും യാത്ര ചെയ്യാനും രക്ഷാകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല


റിയാദ്- യാത്ര ചെയ്യുന്നതിനോ പാസ്‌പോര്‍ട്ട് കരസ്ഥമാക്കുന്നതിനോ സൗദി വനതികള്‍ക്ക് ഇനി പുരുഷ രക്ഷാകര്‍ത്താവിന്റെ അനുമതി ആവശ്യമില്ല. ഇതുസംബന്ധിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കല്‍പന പുറത്തിറങ്ങി.
പാസ്‌പോര്‍ട്ട് കരസ്ഥമാക്കാന്‍ എല്ലാ സൗദി പൗരന്മാര്‍ക്കും അവകാശമുണ്ടെന്നും കുട്ടികള്‍ക്കു മാത്രം രക്ഷാകര്‍ത്താവിന്റെ അനുമതി മതിയെന്നും രാജകല്‍പനയില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക നിബന്ധനകള്‍ രാജകല്‍പനയില്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വിഷന്‍ 2030 പ്രഖ്യാപിച്ചശേഷം സൗദിയില്‍ വനിതകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതത്തിന് തടസ്സമാകുന്ന നിബന്ധനകള്‍ ഓരോന്നോയി അധികൃതര്‍ നീക്കിവരികയായിരുന്നു.

DOWNLOAD MALAYALAM NEWS APP

 

രാജ്യത്തെ തൊഴില്‍, സാമൂഹിക നിയമങ്ങളില്‍  മാറ്റത്തിനുള്ള ഉദാഹരണമാണ് തന്റെ പദവിയെന്ന് അമേരിക്കയിലെ സൗദി അംബാസഡര്‍ റീമാ ബിന്ത് ബന്ദര്‍ രാജകുമാരി പറഞ്ഞു. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും നല്‍കിയ അനുമതി സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനാണെന്ന് അവര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ശൂറാ കൗണ്‍സിലില്‍ വനിതകളെ ഉള്‍പ്പെടുത്തിയതു മുതല്‍ വനിതകളുടെ ഡ്രൈവിംഗിനുള്ള തടസ്സങ്ങള്‍ നീക്കിയതുവരെയുള്ള നടപടികളിലൂടെ സ്ത്രീ പുരുഷ സമത്വം കൈവരിക്കുന്നതിനുള്ള രാഷ്ട്ര നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് പ്രകടമാകുന്നതെന്നും റീമ രാജകുമാരി കൂട്ടിച്ചേര്‍ത്തു.

 

Latest News