Sorry, you need to enable JavaScript to visit this website.

ആശ്രിതർക്ക് റീ എൻട്രി വിസ ലഭിക്കാൻ ലെവി അടക്കണം

റിയാദ്- വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത ലെവി  പ്രാബല്യത്തിലായി. ആശ്രിതർക്ക് ഇന്ന് മുതൽ റീ എൻട്രി വിസ ലഭിക്കാൻ നിശ്ചിത ലെവി അടക്കണം. ഇതിനായി ബാങ്കുകളുടെ സദാദ് ഓൺലൈൻ സിസ്റ്റത്തിൽ  അസോസിയേറ്റ് ഫീസ് ഫോർ ആൾ റിലേറ്റീവ്‌സ് എന്ന ഹെഡ് ആരംഭിച്ചിട്ടുണ്ട്.  ഇഖാമ നമ്പറും കാലാവധി തീയതിയും നൽകിയാൽ എത്ര തുകയാണ് ലെവി ഇനത്തിൽ അടക്കേണ്ടതെന്ന് കാണിക്കും.
സാംബ ഓൺലൈനിൽ ഇത് അസോസിയേറ്റ് ഫീസ് ഫോർ ആൾ അസോസിയേറ്റ്‌സ് എന്ന പേരിലാണ്. കുടുംബത്തിലെ മുഴുവൻ ആശ്രിതർക്കും റീ എൻട്രി വേണമെങ്കിൽ ഫീ ഫോർ ആൾ എന്ന തലക്കെട്ടിൽ ഇഖാമ നമ്പറും കാലാവധി തീയതിയും ചേർത്താൽ മൊത്തം അടക്കേണ്ട തുക കാണിക്കും. അസോസിയേറ്റ് ഫീ ഫോർ സ്‌പെസിഫിക്ക് എന്ന ഹെഡിൽ ഓരോരുത്തരുടേയും ഇഖാമ നമ്പറും തീയതിയും ചേർത്താൽ അടക്കേണ്ട തുക അറിയാം. 


മോഡിയുടെ സന്ദര്‍ശനം ആഘോഷമാക്കാന്‍ ഇസ്രായിലില്‍ ഒരുക്കം


ഈ തുക അടച്ച ശേഷമേ അബശിർ വൈബ് സൈറ്റിൽനിന്് റീ എൻട്രി വിസ ഇഷ്യൂ ചെയ്യാൻ സാധിക്കൂ. റീ എൻട്രി ഫീ മാത്രം അടച്ച് റീ എൻട്രി വിസക്ക് ശ്രമിച്ചാൽ  അബ്ശിർ സൈറ്റിൽ ആവശ്യമായ ഫണ്ടില്ല എന്ന സന്ദേശമാണ് ലഭിക്കുക. 
ഇഖാമ പുതുക്കുമ്പോൾ മാത്രമേ ലെവി അടക്കേണ്ടതുള്ളൂ എന്നാണ് കരുതിയിരുന്നത്. ഇന്ന് രാവിലെ മുതൽ റീ എൻട്രി വിസ ലഭിക്കാതായപ്പോൾ അത് ജവാസാത്തിലെ സിസ്റ്റം തകരാറിയാരിക്കുമെന്നാണ് കരുതിയിരുന്നത്. 

 ആശ്രിത വിസയിലുള്ളവർക്ക് ഈ വർഷം 100 റിയാൽ വീതമാണ് പ്രതിമാസ ലെവിയായി അടയ്‌ക്കേണ്ടത്. ഇഖാമ പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് സ്‌പോൺസർഷിപ്പിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും 1200 റിയാൽ എന്ന തോതിലാണ് ഓരോ വിദേശിയും ലെവി അടയ്‌ക്കേണ്ടതെന്നാണ് നേരത്തെ ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ പ്രസ്താവിച്ചിരുന്നത്.   ഇക്കാര്യത്തിൽ ധന വകുപ്പിന്റെയോ തൊഴിൽ, ജവാസാത്ത് വകുപ്പുകളുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറങ്ങിയിരുന്നില്ല.
ആശ്രിത ലെവി 2018 ജൂലൈ മുതൽ പ്രതിമാസം 200 റിയാലായും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. ഇതു പ്രകാരം 2018 ൽ ആശ്രിതരിൽ ഓരോരുത്തർക്കും അടുത്ത വർഷം 2400 റിയാലും 2019 ൽ 3600 റിയാലും 2020 ൽ 4800 റിയാലും ഓരോ വിദേശിയും ഇഖാമ പുതുക്കുമ്പോൾ അടയ്‌ക്കേണ്ടിവരും. 
സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ഉയർത്തുന്നുണ്ട്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 200 റിയാൽ വീതമാണ് ലെവി അടയ്‌ക്കേണ്ടത്. ഇതനുസരിച്ച് 50 ശതമാനവും അതിൽ കൂടുതലും സൗദിവൽക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങൾ വിദേശ തൊഴിലാളികൾക്ക് ലെവി അടയ്‌ക്കേണ്ടതില്ല. ജനുവരി ഒന്നു മുതൽ സ്വകാര്യ മേഖലയിലെ മുഴുവൻ വിദേശ തൊഴിലാളികൾക്കും ലെവി ബാധകമാക്കുന്നതിനാണ് തീരുമാനം.


പ്രവാസി സമൂഹത്തെ വേദനിപ്പിച്ച ദുരന്തങ്ങള്‍


2018 ജനുവരി ഒന്നു മുതൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 400 റിയാലും 2019 ജനുവരി ഒന്നു മുതൽ 600 റിയാലും 2020 ജനുവരി ഒന്നു മുതൽ 800 റിയാലും ലെവി അടയ്‌ക്കേണ്ടിവരും. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 2018 ൽ പ്രതിമാസം 300 റിയാലും 2019 ൽ പ്രതിമാസം 500 റിയാലും 2020 ജനുവരി ഒന്നു മുതൽ പ്രതിമാസം 700 റിയാലുമാണ് ലെവി നൽകേണ്ടത്. കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം നേടുന്ന ദിശയിലുള്ള പ്രധാന ചുവടുവെപ്പാണ് വിദേശികൾക്കുള്ള ലെവി. 2020 ഓടെ വരവും ചെലവും സന്തുലിതമാക്കി മാറ്റുകയെന്ന ലക്ഷ്യം നേടുന്നതിനാണ് ഗവൺമെന്റ് മേൽ നികുതികൾ ഈടാക്കുന്നത്. 


പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമാക്കി


ആശ്രിത ലെവിയും വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ഉയർത്തുന്ന തീരുമാനം  ഗവൺമെന്റ് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അത് അസ്ഥാനത്തായി.

Latest News