Sorry, you need to enable JavaScript to visit this website.

മൂന്നു വർഷം മുമ്പ് മരിച്ച മാതാവിന്റെ അസ്ഥികൂടം വീട്ടിൽ സൂക്ഷിച്ച മകൾ പോലീസ് പിടിയിൽ

ടെക്സസ്- മൂന്നു വർഷം മുമ്പ് മരിച്ച മാതാവിന്റെ അസ്ഥി കൂടവുമായി വീട്ടിൽ കഴിഞ്ഞിരുന്ന മകളെ ഒടുവിൽ പോലീസ് പിടികൂടി. തന്നെ അമ്മ പീഡിപ്പിക്കുന്നതായി അറിയിച്ചു പതിനഞ്ചു കാരിയായ മാതാവിന്റെ  പേരക്കുട്ടി പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. സംഭവം പുറത്തറിഞ്ഞതോടെ ഇവിടെ താമസിച്ച മകൾ ഡെലിസ ക്രെയ്ടണെ(47) പൊലീസ് അറസ്റ്റ് ചെയ്തു.

         സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഡെലിസയുടെ 15 വയസ്സുള്ള മകൾ തന്നെ അമ്മ പീഡിപ്പിക്കുന്നതായി പോലീസിൽ വിവരമറിയിച്ചു. ഇതേ തുടർന്നുള്ള അന്വേഷണങ്ങൾക്കിടെയാണ് അസ്ഥികൂടം കണ്ടെത്തിയയത്. പിന്നീടാണ് ഇത് മൂന്നു വർഷം മുമ്പ് മരിച്ച 71 വയസ്സുള്ള യുവതിയുടെ മാതാവ് ജാക്വിലിൻ ക്രെയ്ട്ടണിന്റെ അസ്ഥികൂടം ആണെന്ന് വ്യക്തമായത്. മൃതദേഹം കിടന്നിരുന്ന മുറിയുടെ സമീപമാണ് ഡെലിസായും 15 വയസ്സുള്ള മകളും കഴിഞ്ഞ മൂന്നു വർഷമായി കഴിഞ്ഞിരുന്നത്. 2016 ലാണ് മാതാവ് മരിച്ചതെന്നാണ് കരുതുന്നതെന്ന് സംഭവം വിശദീകരിച്ച പത്രസമ്മേളനത്തിൽ സെഗ്‍വിന് പോലീസ് ചീഫ് ടെറി നിക്കോൾസ് പറഞ്ഞു. വീഴ്ചയിൽ ഉണ്ടായ പരിക്കേറ്റാണ് മാതാവിന്റെ മരണം ഉണ്ടായതെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു. ഡെലിസായെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതായി സെഗ്വിൻ പോലീസ് ചീഫ് ടെറി നിക്കൊളസ് അറിയിച്ചു.

      സെഗ്വിൻ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഡെസ്പാച്ചറായി ജോലി ചെയ്തു വരികയായിരുന്നു പ്രതിയായ യുവതി ഡെലിസ ക്രെയ്റ്റൻ. സെഗ്വിൻ വിദ്യാഭ്യാസ ജില്ലയിൽ 35 വർഷം ടീച്ചർ എയ്ഡായി ജോലി ചെയ്തിരുന്ന മരണപ്പെട്ട ജാക്വിലിൻ എല്ലാവർക്കും സുപരിചിതയായിരുന്നു. 

Latest News