Sorry, you need to enable JavaScript to visit this website.

ലണ്ടൻ വിമാനത്താവളം അടച്ചു പൂട്ടലിലേക്ക് 

ലണ്ടൻ-യു.കെയിലെ ഏറ്റവും തിരക്കേറിയ ഹീത്രു വിമാനത്താവളം അടച്ചുപൂട്ടൽ അവസ്ഥയിലേയ്ക്ക്. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ. ജീവനക്കാരും അധികൃതരും തമ്മിൽ വേതന വർദ്ധനവിനെ സംബന്ധിക്കുന്ന തർക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാ മേഖലകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 26, 27, ഓഗസ്റ്റ് 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താനുള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനൽക്കാല യാത്രയെ ബാധിക്കും.
ജീവനക്കാരുടെ സമരം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയൻ റീജണൽ കോർഡിനേറ്റിംഗ് ഓഫീസർ വെയ്ൻ കിങ് പറഞ്ഞു. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാൻ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വേതന വർദ്ധനവിനെ സംബന്ധിക്കുന്ന ചർച്ചയ്ക്കായി യൂണിയൻ നേതാക്കളെ എയർപോർട്ട് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസ വേതനം. ഇത് 4.6 ശതമാനം വരെ വർധിപ്പിക്കുമെന്ന ഉറപ്പ് എയർപോർട്ട് അധികൃതർ മുന്നോട്ടു വെച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസ വേതനം ലഭിക്കുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു. സമരം ഒത്തുതീർക്കാനുള്ള നടപടികൾക്കു ശ്രമിക്കുമെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്.
 

Latest News