ലഖ്‌നൗ- മുസ്‌ലിം യുവാക്കൾ 50 യുവതികളെ വിവാഹം കഴിക്കുകയും അതിലൂടെ 1050 കുട്ടികളെ ഉണ്ടാക്കുകയും ചെയ്യുമെന്ന വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംഎൽഎ. മുസ്‌ലിംകളെ അടച്ചാക്ഷേപിച്ച അദ്ദേഹം ഇത് മൃഗീയ പ്രവണതയാണെന്നും പറഞ്ഞു കളിയാക്കി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായായാണ് ഇദ്ദേഹത്തിനെ ഈ വംശീയ അധിക്ഷേപം. ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നുളള സുരേന്ദ്ര സിംഗ് ആണ് വിവാദ പരാമർശവുമായി എത്തിയത്.
ബറേലി ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷിയുടെയും അജിത് കുമാറിന്റെയും വിവാഹത്തെ കുറിച്ചു സംസാരിച്ചപ്പോഴാണ് ബൈരിയ എംഎൽഎയായ സുരേന്ദ്ര സിംഗ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി വക്താവ് ചന്ദ്രമോഹനൻ പ്രതികരിച്ചു.