Sorry, you need to enable JavaScript to visit this website.

തട്ടിപ്പ് കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് 14 വര്‍ഷം ജയില്‍

സിംഗപ്പൂര്‍- ഇടപാടുകാരുടെ വ്യാജ ഒപ്പിട്ട് ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് വായ്പകള്‍ തരപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ സ്വകാര്യ ബാങ്കര്‍ക്ക് സിംഗപ്പൂരില്‍ 13 വര്‍ഷം ജയില്‍ ശിക്ഷ. 2010 ജൂണ്‍ മുതല്‍ 2013 ജനുവരിവരെ ബര്‍ക്ലേയ്‌സ് ബാങ്ക് അക്കൗണ്ട് ഉമടകളില്‍നിന്ന് 10 ദശലക്ഷം യു.എസ് ഡോളര്‍ തട്ടിയതിനാണ് കാലം ജദീഷ് പുരുഷോത്തമിനെ സിംഗപ്പൂര്‍ കോടതി ശിക്ഷിച്ചത്. കംപ്യൂട്ടര്‍ ദുരുപയോഗ നിയമത്തിനു കീഴില്‍ വ്യാജരേഖാ, വഞ്ചാനാ കേസുകളിലാണ് ശിക്ഷ.

2010 ല്‍ ബ്രിട്ടീഷ് ബാങ്കില്‍ ചേരുന്നതിനുമുമ്പ് യുഎസ്ബി സിംഗപ്പൂരില്‍ റെഡ് ഓക് എന്ന കമ്പനിയുടെ  റിലേഷന്‍ഷിപ്പ് മാനേജരായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് തിരിമറി നടത്തി വിദേശത്തേക്ക് പണം അയച്ച കേസില്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ 14 ദശലക്ഷം ഡോളര്‍ തിരികെ നല്‍കാമെന്ന് കാലേ സമ്മതിച്ചിരുന്നുവെന്ന് ഡെപ്യൂട്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എങ് ജീന്‍ ടിങ് പറഞ്ഞു.

ബര്‍ക്ലേയ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ പണം വ്യാജ ഒപ്പിട്ട് തരപ്പെടുത്തിയും വായ്പകളെടുത്തുമാണ് ഈ പണം ഇയാള്‍ തിരിച്ചടച്ചത്. ഇത്തരത്തല്‍ 81 അനധികൃത ഇടപാടുകള്‍ നടത്തി.  ആറ് ബാങ്ക് ഉപയോക്താക്കളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ തുറന്ന് 162 വായ്പകള്‍ കരസ്ഥമാക്കിയെന്നും പ്രോസക്യൂട്ടര്‍ പറഞ്ഞു.

 

Latest News