മുംബൈ- മാൻ വേട്ട കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ കോടതിയിൽ ഹാജരാകാത്തതിൽ നീരസം പ്രകടിപ്പിച്ച് കോടതി. അടുത്ത വാദം കേൾക്കലിൽ ഹാജരാകാതിരുന്നാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
1998 ൽ രണ്ട് ബ്ലാക്ക് ബക്ക് ഇനത്തിൽ പെട്ട മാനുകളെ കൊന്ന കേസിൽ അഞ്ചുവർഷത്തെ തടവു ശിക്ഷ വിധിച്ചതിനെതിരെ സൽമാൻറെ ഹരജിയിന്മേലാണ് ജോധ്പൂർ ജില്ലാ സെഷൻസ് കോടതി വാദം കേൾക്കുന്നത്. സെപ്റ്റംബർ 27 നാണ് അടുത്തവാദം. അപ്പീലുമായി ബന്ധപ്പെട്ട് അവസാന വാദം കേൾക്കാൻ വ്യാഴാഴ്ച ഹാജരാക്കണമെന്ന് സൽമാൻറെ അഭിഭാഷകന് കോടതി നിർദേശം നൽകിയിരുന്നതായി എതിർഭാഗം അഭിഭാഷകൻ മഹിപാൽ ബിഷ്നോയ് പറഞ്ഞു. എന്നാൽ ഷൂട്ടിങ് തിരക്കുകളാൽ വരാൻ സാധിക്കില്ലെന്ന കാരണത്താൽ സൽമാൻ ഇളവിന് അപേക്ഷിക്കുകയായിരുന്നു.
1998ല്‍ സല്‍മാന്‍ ഖാനും മറ്റു ഏഴ് പേരും ചേര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂരിനു സമീപം ബവാഡയില്‍ രണ്ടു തവണ മാന്‍ വേട്ട നടത്തിയെന്നാണ് കേസ്. വംശനാശ ഭീഷണി നേരിടുന്ന മാനുകളെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്.