എയര്‍ ഇന്ത്യ ജീവനക്കാരെ അധിക്ഷേപിച്ചതിന് ജയിലിലടച്ച അഭിഭാഷക മരിച്ച നിലയില്‍

 

ലണ്ടന്‍/ന്യൂദല്‍ഹി-എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിന് ജയിലിലായിരുന്ന ഐറിഷ് അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സൈമണ്‍ ബേണ്‍സിനെ ഇംഗ്ലണ്ടിലെ സസെക്‌സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനനം. എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച കേസില്‍ ആറ് മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച രണ്ടാഴ്ച മുമ്പാണ് ജിയില്‍ മോചിതയായത്.

http://malayalamnewsdaily.com/sites/default/files/2019/07/04/racist.jpg

കഴിഞ്ഞ ഏപ്രിലില്‍ മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ജീവനക്കാരെ ഇവര്‍ വംശീയമായി അധിക്ഷേപിച്ചത്. നാലാം തവണയും മദ്യം നല്‍കാന്‍  ജീവനക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു അസഭ്യവര്‍ഷം. വിമാനത്തിലെ ടോയ്‌ലെറ്റില്‍  പുകവലിക്കാന്‍ ശ്രമിച്ചത് ജീവനക്കാര്‍ തടഞ്ഞതും പ്രകോപനത്തിനിടയാക്കി.
താനൊരു അന്താരാഷ്ട്ര അഭിഭാഷകയാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ ബേണ്‍സ്  ജീവനക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ലണ്ടനില്‍ വിമാനമിറങ്ങിയ ഉടന്‍  പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Latest News