Sorry, you need to enable JavaScript to visit this website.

ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിപ്പിച്ച് മര്‍ദിച്ച യുവാവ് മരിച്ചു

ഖർസ്വാൻ- മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. ജാർഖണ്ഡിൽ ഖർസ്വാൻ ജില്ലയിൽ ജൂൺ 18 നാണ് 24 കാരനായ തബ്രീസ് അൻസാരി എന്ന യുവാവ് ആക്രമണത്തിന് ഇരയായത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അൻസാരി ഇന്ന് വൈകിട്ടോടെ മരിച്ചു. 

തബ്രീസിനെ ആൾക്കൂട്ടം ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിർബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാൻ എന്നും വിളിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. പൂനെയിൽ വെൽഡറായ അൻസാരി പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജാർഖണ്ഡിൽ എത്തിയത്. അൻസാരിയുടെ വിവാഹ നിശ്ചയവും ഈ അടുത്തായിരുന്നു. 

 

 

സംഭവത്തിൽ പ്രതികളിൽ ഒരാളായ പപ്പു മൻഡാലിനെ പോലീസ് അറസ്റ്റ് ചെയ്തു. അൻസാരിക്കൊപ്പം കൂടെയുണ്ടായിരുന്ന രണ്ടു പേർ ഓടിക്കളയുകയും ആൾക്കൂട്ടത്തിനിടയിൽ അൻസാരി ഒറ്റപ്പെടുകയുമായിരുന്നു. കൂടെയുള്ളവരാണ് മോഷണം നടത്തിയതെന്ന് അൻസാരി ആവർത്തിച്ചെങ്കിലും ആൾക്കൂട്ടം ചെവിക്കൊണ്ടില്ല. 

Latest News