പ്രജ്ഞാ സിംഗിന് എന്‍.ഐ.എ  കോടതിയില്‍ തിരിച്ചടി  

മുംബൈ-മലേഗാവ് സ്‌ഫോടനകേസ് വിചാരണയ്ക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഭോപാല്‍ എം.പി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ആവിശ്യം തള്ളി മുംബൈ എന്‍.ഐ.എ കോടതി. പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് കാട്ടിയായിരുന്നു പ്രജ്ഞാ  ഠാക്കൂര്‍ കോടതിയെ സമീപിച്ചത്.2008 സെപ്റ്റംബര്‍ 28ന് നടന്ന മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യ പ്രതികളില്‍ ഒരാളാണ് പ്രജ്ഞാ  ഠാക്കൂര്‍. 2008ല്‍ ഹമിദിയ പള്ളിക്ക് മുന്നില്‍ നടന്ന സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും എഴുപത്തിയാര്‍ക്ക് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ അനുകൂല സംഘടനയായ അഭിനവ് ഭാരതാണെന്നു കണ്ടത്തുകയും പ്രജ്ഞ  ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ആദ്യം കേസ് അന്വേഷിച്ചിരുന്നത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കാരെയ്ക്കായിരുന്നു അന്വേഷണച്ചുമതല.

Latest News