Sorry, you need to enable JavaScript to visit this website.

ആവശ്യപ്പെട്ടത് ഒന്നരക്കോടി, ഏപ്രില്‍ 20 ന് പരാതി നല്‍കി- ദിലീപ്

കൊച്ചി- മൂന്നു മാസത്തിനുള്ളിൽ ഒന്നരക്കോടി രൂപ നൽകിയില്ലെങ്കിൽ നടിക്കെതിരായ അതിക്രമത്തിലെ കേസന്വേഷണവുമായി ബന്ധപ്പെട്ട് തന്‍റെ പേരു പറയുമെന്നായിരുന്നു ഭീഷണിയെന്ന് നടൻ ദിലീപ് പറഞ്ഞു. ഭീഷണിയുമായി ആരും നേരിട്ടല്ല വിളിച്ചത്. സംവിധായകന്‍ നാദിർഷയെയും മാനേജരായ അപ്പുണ്ണിയേമാണ് വിളിച്ചത്.  ബ്ലാക്മെയിൽ സന്ദേശങ്ങളെന്തെങ്കിലും വന്നാല്‍ അത് റെക്കോർഡ് ചെയ്യണമെന്ന് പോലീസ്  നിർദ്ദേശിച്ചിരുന്നു. അതിനാൽ ഏപ്രിൽ 20ന് തന്നെ മുഴുവൻ വിവരങ്ങളുമടങ്ങിയ പരാതി പോലീസിനു നൽകിയിരുന്നുവെന്നും ദിലീപ് പറഞ്ഞു.
മൂന്നു മാസത്തിനുള്ളിൽ ഒന്നരക്കോടി രൂപ കൊടുത്തില്ലെങ്കിൽ എന്‍റെ പേരു പറയുമെന്നായിരുന്നു ഭീഷണി. അതിനായി പുറത്തുനിന്നുള്ള ആളുകൾ നിർബന്ധിക്കുന്നുണ്ടെന്നും പറഞ്ഞു.  ആ പരാതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നതെന്നും  സത്യം പുറത്തുവരാൻ താൻ മുൻപന്തിയിലുണ്ടാമെന്നും ദിലീപ് പറഞ്ഞു. 

നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടർന്ന് തനിക്കെതിരെ വന്ന മാധ്യമവാര്‍ത്തകള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ തന്നെ  ബ്ലാക്‌മെയിൽ ചെയ്യാൻ പലരും ശ്രമിച്ചെന്നും വ്യക്തമാക്കിയിരുന്നു. 

Latest News