തലശ്ശേരി- വടകര ലോക്‌സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം മുൻ പ്രാദേശിക നേതാവുമായ സി.ഒ.ടി നസീറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സമീപത്ത് സ്ഥാപനത്തിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തലശേരി കയ്യാത്ത് റോഡിൽവെച്ച് നസീറിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെട്ടിവീഴ്ത്തിയ ശേഷം നസീറിന്റെ ദേഹത്തൂടെ ബൈക്ക് കയറ്റിയിറക്കുകയും ചെയ്തു. തലശേരി എം.എൽ.എ എ.എൻ. ഷംസീറാണ് അക്രമത്തിന് പിന്നിലെന്നാണ് സി.ഒ.ടി നസീർ ആരോപിക്കുന്നത്.
സംഭവത്തിലെ മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. എന്നാൽ ഗൂഢാലോചന നടത്തിയ ഷംസീറിനെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് നസീറിന്റെ ആരോപണം. ഇക്കഴിഞ്ഞ മെയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് സമീപം വച്ച് നസീർ ആക്രമിക്കപ്പെട്ടിരുന്നത്.