Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുൽ ഗാന്ധി ഏഴിന് നിലമ്പൂരിലെത്തും

മലപ്പുറം-വയനാട് മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുത്ത ലോക്‌സഭാംഗവും കോൺഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഈ മാസം ഏഴിന് നിലമ്പൂരിൽ സന്ദർശനം നടത്തും. വയനാട് മണ്ഡലത്തിൽ നിന്നു പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു വോട്ടർമാർക്ക് നന്ദി പറയാനാണ്് ഏഴ്, എട്ട് തീയതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ നേരിട്ടെത്തി വോട്ടർമാരെ കാണുന്നത്. ഏഴിനു  ഉച്ചയ്ക്കു ശേഷം മൂന്നിനു വണ്ടൂർ മണ്ഡലത്തിലെ കാളികാവിലാണ് ആദ്യ റോഡ് ഷോ. വണ്ടൂർ റോഡിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ കാളികാവ് ടൗൺ ചുറ്റി പുല്ലങ്കോട് റോഡിൽ സമാപിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വണ്ടൂർ എം.എൽ.എ എ.പി.അനിൽ കുമാർ, മലപ്പുറം ഡി.സി.സി പ്രസിഡന്റ വി.വി.പ്രകാശ് തുടങ്ങിയവർ റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുക്കും. തുടർന്നു വൈകുന്നേരം നാലിനു നിലമ്പൂർ മണ്ഡലത്തിലെ റോഡ് ഷോ ചന്തക്കുന്നിൽ നിന്നാരംഭിച്ച് ചെട്ടിയങ്ങാടി യു.പി സ്‌കൂൾ പരിസരത്ത് സമാപിക്കും. രാഹുൽ ഗാന്ധിക്കും ദേശീയ, സംസ്ഥാന നേതാക്കൾക്കുമൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും റോഡ് ഷോയിൽ പങ്കെടുക്കും. അഞ്ചു മണിക്ക് ഏറനാട് മണ്ഡലത്തിലെ റോഡ് ഷോ കുണ്ടുതോട് നിന്നാരംഭിച്ച് എടവണ്ണ ടൗണിലും പിന്നീട് അരീക്കോട് ടൗണിലും റോഡ് ഷോ നടത്തും. പി.കെ.ബഷീർ എം.എൽ.എ രണ്ടു റോഡ് ഷോയിലും പങ്കെടുക്കും. പിന്നീട് തിരുവമ്പാടി മണ്ഡലത്തിലെ റോഡ് ഷോ മുക്കം ടൗണിൽ നടക്കും. റോഡ് ഷോകളിൽ ഘടക കക്ഷികളുടെ നേതാക്കളും ഒപ്പമുണ്ടാകും. എട്ടിനു വയനാട് മണ്ഡലത്തിലെ റോഡ് ഷോകൾ ബത്തേരി, കൽപറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നടക്കും.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ചരിത്ര സംഭവമാക്കാനുള്ള തീരുമാനത്തിലാണ് കെ.പി.സി.സിയും യു.ഡി.എഫ് ഘടക കക്ഷികളും. റോഡ് ഷോയിലൂടെ കൂടുതൽ ജനങ്ങൾക്കു രാഹുൽ ഗാന്ധിയെ കാണാൻ അവസരം ഒരുങ്ങും. പോലീസ് വൻ സുരക്ഷയാണ് ഒരുക്കുന്നത്. വയനാട് മണ്ഡലം 4,30,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൽകിയാണ് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചത്. കൽപറ്റ, മുക്കം എന്നിവിടങ്ങളിൽ എം.പി ഓഫീസുകൾ തുറക്കും. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ല ഉൾപ്പെട്ട മണ്ഡലത്തിലായതിനാൽ നിലമ്പൂർ കേന്ദ്രീകരിച്ച് ഒരു എം.പി ഓഫീസ് കൂടി തുറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Latest News