Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിനെതിരായ 5000 കോടിയുടെ മാനനഷ്ട കേസ് അനില്‍ അംബാനി പിന്‍വലിക്കുന്നു

അഹമദാബാദ്- കോണ്‍ഗ്രസിനും നാഷണല്‍ ഹെരള്‍ഡിനുമെതിരെ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നല്‍കിയ അയ്യായിരം കോടി രൂപയുടെ മാനനഷ്ട കേസ് പിന്‍വലിക്കാന്‍ തീരുമാനമായി. കോണ്‍ഗ്രസിന്റെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനകളും നാഷണല്‍ ഹെരള്‍ഡ് പ്രസിദ്ധീകരിച്ച ലേഖനവും പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയായിരുന്നു എന്ന് തിരിച്ചറിഞ്ഞാണ് കേസ് പിന്‍വലിക്കുന്നതെന്ന് റിലയന്‍സ് ഗ്രൂപ് പറഞ്ഞു. അഹമദാബാദിലെ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണീ കേസ്. അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ക്ക് അടിസ്ഥാനമായ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ വ്യക്തികള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമെതിരെ നല്‍കിയ അപകീര്‍ത്തി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിലയന്‍സ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. വ്യക്തികളെ ഈ പ്രസ്താവനയില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജ്യത്തുടനീളം കാര്യമായി ഉപയോഗിച്ച ഒന്നായിരുന്നു റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനു വേണ്ടി മോഡി സര്‍ക്കാര്‍ നടത്തിയ അഴിമതി. ഈ ഇടപാടില്‍ റിലയന്‍സിന് 30,000 കോടി രൂപയുടെ നേട്ടമുണ്ടായെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ റിലയന്‍സ് അപകീര്‍ത്തി കേസ് നല്‍കിയിരുന്നെങ്കിലും രാഹുലിനെതിരെ കേസ് നല്‍കിയിരുന്നില്ല.
 

Latest News