Sorry, you need to enable JavaScript to visit this website.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നു-കമല്‍ ഹാസന്‍

ചെന്നൈ- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നുവെന്ന് നടനും കന്നി തെരഞ്ഞെടുപ്പു മത്സരിത്തിനിറങ്ങിയ മക്കള്‍ നീതി മയ്യം നേതാവുമായി കമല്‍ ഹാസന്‍. 1948ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തി നാഥുറാം ഗോഡ്‌സെയെ പരാമര്‍ശിച്ചായിരുന്നു കമലിന്റെ പ്രസംഗം. മേയ് 19-ന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കറൂര്‍ ജില്ലയിലെ അറവകുറിച്ചി നിയസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം. 'ഇതൊരു മുസ്ലിം ആധിപത്യ പ്രദേശമായത് കൊണ്ടല്ല ഞാനിങ്ങനെ പറയുന്നത്. ഗാന്ധിയുടെ പ്രതിമയ്ക്കു മുന്നില്‍ നില്‍ക്കുന്നതു കൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നു. നാഥുറാം ഗോഡ്‌സെ എന്നായിരുന്നു പേര്. അവിടെയാണ് തുടക്കം,' തുറന്ന വാഹനത്തില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്യവെ കമല്‍ പറഞ്ഞു. മേയ് 19നു ഉപതെരഞ്ഞെടുപ്പു നടക്കുന്ന നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നായ അറവകുറിചിയില്‍ കമലിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയും മത്സരിക്കുന്നുണ്ട്. നല്ല ഇന്ത്യക്കാര്‍ തുല്യത ആഗ്രഹിക്കുന്നവരാണെന്നും ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ അതേപടി നിലനിര്‍ത്തണമെന്ന നിലപാടുകാരാണെന്നും അദ്ദേഹം പറഞ്ഞു.

വലതു പക്ഷ സംഘടനകളെ തീവ്രവാദം ബാധിച്ചിരിക്കുന്നുവെന്ന 2017ലെ കമലിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് ബിജെപിയുമായി ഒരു ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഹിന്ദു വലതു പക്ഷ ഗ്രൂപ്പുകള്‍ കഴിഞ്ഞ കാലയങ്ങളില്‍ അക്രമങ്ങളിലേര്‍പ്പെട്ടിരുന്നില്ല. എതിരാളികളുമായി സംവാദമാണ് നടത്തിയിരുന്നത്. എന്നാലിപ്പോള്‍ അവര്‍ അക്രമത്തെയാണ് ആശ്രയിക്കുന്നത് എന്നായിരുന്ന വിവാദ പരാമര്‍ശം.
 

Latest News