റിയാദ് - സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്ന വനിതകൾക്ക് ജോലിക്കിടയിൽ വിശ്രമം നൽകൽ നിർബന്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിശ്രമത്തിനും നമസ്‌കാരത്തിനും സമയം അനുവദിക്കാതെ തുടർച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെ ജോലി ചെയ്യിക്കരുത്.
ഒരു തവണ വിശ്രമത്തിന് നൽകുന്ന സമയം അര മണിക്കൂറിൽ കുറവാകരുത്. വിശ്രമ സമയത്ത് തൊഴിൽ സ്ഥലത്ത് കഴിയാൻ വനിതാ ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.