Sorry, you need to enable JavaScript to visit this website.

ആലുവ നഗരസഭ ഓഫീസില്‍ മദ്യപിച്ച  ഉദ്യോഗസ്ഥന്റെ ഫ്രീ ഷോ 

കൊച്ചി- ആലുവ നഗരസഭ ഓഫീസില്‍ മദ്യപിച്ചെത്തിയ ജീവനക്കാരന്‍ അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടി. ജോലിക്കിടെ മദ്യപിച്ചെത്തിയ ജീവനക്കാരനാണ് മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞും സ്‌റ്റെപ്പില്‍ കിടന്നും നഗരസഭാ ഓഫീസിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും തലവേദന സൃഷ്ടിച്ചത്. ഒരു മണിക്കൂറോളം ഓഫീസില്‍ അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ അവസാനം വീട്ടുകാര്‍ ഓട്ടോയില്‍ എത്തിച്ചാണ് കൊണ്ടുപോയത്.
ഓഫീസിലെ വിവിധ സെക്ഷനുകളിലെത്തി മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ കിടന്ന ഇയാളെ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് വലിച്ച് മുറ്റത്തെത്തിച്ചു. തുടര്‍ന്ന് അധികൃതര്‍ തന്നെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വീട്ടുകാര്‍ ഓട്ടോയുമായി എത്തി നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.
നഗരസഭധ്യക്ഷ, ഉപാധ്യക്ഷ, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷന്‍ എന്നിവരുടെ ഓഫീസുകള്‍ സ്ഥിതിചെയ്യുന്ന നിലയിലേക്ക് കയറുന്ന ഭാഗത്തായാണ് ഇയാള്‍ കിടന്നിരുന്നത്. നഗരസഭയില്‍ ഏറ്റവുമധികം ആളുകള്‍ വന്നുപോകുന്ന നിലയാണ് ഇത്. കുറച്ച് നാള്‍ക്ക് മുന്‍പ് ഇതേ ജീവനക്കാരന്‍ നഗരസഭാ ഓഫീസിലെത്തിയ ഒരാളെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അച്ചടക്കം ലംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ പരാതി പറഞ്ഞാലും അധികൃതര്‍ നടപടിയെടുക്കാറില്ലെന്നും ആരോപണമുണ്ട്.

Latest News