Sorry, you need to enable JavaScript to visit this website.

തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന മേഖലയില്‍ 15,000 സൗദി വനിതകള്‍

മക്ക - ഹജ്, ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ 15,000 ലേറെ സൗദി വനിതകൾ ജോലി ചെയ്യുന്നതായി ആഭ്യന്തര ഹജ് സർവീസ് കമ്പനി കോ-ഓർഡിനേഷൻ കൗൺസിൽ അംഗം മുഹമ്മദ് അൽഖുറശി വെളിപ്പെടുത്തി. സെയിൽസ്, കസ്റ്റമർ സർവീസ്, കോൾ സെന്റർ, സെക്രട്ടറി, ആഭ്യന്തര ഹജ് തീർഥാടകരുടെ തമ്പുകളിൽ വനിതാ വിഭാഗം മാനേജർമാർ, ഹജ്, ഉംറ തീർഥാടകരെ സ്വീകരിക്കുന്ന ഫീൽഡ് ജോലികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് ഇവർ ജോലി ചെയ്യുന്നത്. അയ്യായിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ ഇവർക്ക് വേതനം ലഭിക്കുന്നു. 


പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഇതുപ്രകാരം ഉംറ സേവന മേഖലയിൽ പതിനായിരം സൗദി വനിതകൾക്കു കൂടി തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്, ഉംറ സീസണുകളിൽ പ്രവർത്തിക്കുന്നതിന് വനിതകൾക്കു മുന്നിൽ പ്രതിബന്ധങ്ങളൊന്നുമില്ലെന്നും മുഹമ്മദ് അൽഖുറശി പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉംറ സർവീസ് കമ്പനികളിൽ മാത്രം പതിനായിരത്തിലേറെ സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ രണ്ടായിരത്തോളം പേർ വനിതകളാണ്. 
 

Latest News