Sorry, you need to enable JavaScript to visit this website.

പി.വി അൻവർ കലിപ്പിലാണ്, സുനീർ ലീഗിൽ ചേരുമെന്ന് പ്രവചനം

മലപ്പുറം- പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലമ്പൂർ എം.എൽ.എയുമായ അൻവറിന്റെ കലിപ്പ് തീരുന്നില്ല. ഇതേവരെ സി.പി.ഐക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച അൻവർ ആക്ഷേപത്തിന്റെ കുന്തമുന വയനാട് ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച പി.പി സുനീറിനെതിരെ തിരിച്ചു. സുനീർ ഉടൻ മുസ്്‌ലിം ലീഗിൽ ചേരുമെന്നും ലീഗിന്റെയും കോൺഗ്രസിന്റെയും നേതാക്കളുമായാണ് സുനീറിന് ബന്ധമെന്നും അൻവർ ആരോപിച്ചു. 2011ൽ തന്നെ ഏറനാട് സ്ഥാനാർഥി ആക്കാമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം ഉറപ്പ് നൽകിയെങ്കിലും മുസ്്‌ലിം ലീഗ് ഇത് അട്ടിമറിച്ചു. ലീഗ് നേതാവ് പി കെ ബഷീർ ഇതിനായി സി.പി.ഐ നേതൃത്വത്തിന് 25 ലക്ഷം രൂപ നൽകിയെന്നും അൻവർ പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്. സുനീറിനെ വയനാട്ടിൽ സ്ഥാനാർത്ഥി ആക്കിയ ഇടതുമുന്നണിക്ക് വലിയ വില നൽകേണ്ടി വരും. 
പൊന്നാനിയിൽ തോറ്റാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അൻവർ പറഞ്ഞു. തന്നെ തോൽപ്പിക്കാൻ യു.ഡി.എഫ്, ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കുകയായിരുന്നു. വളഞ്ഞ വഴി രാഷ്ട്രീയ വ്യഭിചാരം നടത്തി തന്നെ തോൽപ്പിക്കാനാണ് ശ്രമിച്ചത്. അതിനാൽ എം.എൽ.എ സ്ഥാനം രാജി വെക്കില്ലെന്നും അൻവർ വ്യക്തമാക്കി. അതേസമയം, അൻവറിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളുകയാണെന്നും പി.കെ ബഷീർ എം.എൽ.എ പറഞ്ഞു.
 

Latest News