Sorry, you need to enable JavaScript to visit this website.

സമസ്ത പൊതുപരീക്ഷ: മൂല്യനിർണയ  ക്യാമ്പുകൾ മാതൃകയാകുന്നു

സമസ്ത പൊതുപരീക്ഷ മൂല്യനിർണയ ക്യാമ്പിൽ നിന്ന്.

ചേളാരി- സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡിന്റെ പൊതുപരീക്ഷയും മൂല്യനിർണയ ക്യാമ്പുകളും മാതൃകയാകുന്നു. 9912 മദ്രസകളിൽ നിന്നായി 2,41,805 കുട്ടികളുടെ പത്തു ലക്ഷത്തോളം ഉത്തര പേപ്പറുകളാണ് ഒമ്പതു കേന്ദ്രങ്ങളിലായി പരിശോധന നടത്തുന്നത്. ഏപ്രിൽ 25 മുതൽ ആരംഭിച്ച മൂല്യനിർണയം നാളെ അവസാനിക്കും. 1600 പരിശോധകരെയാണ് ഇതിനു വേണ്ടി നിയോഗിച്ചത്. രാവിലെ ആറു  മുതൽ രാത്രി ഒമ്പതു വരെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുക. പരിശോധകർക്കുള്ള ഭക്ഷണവും താമസവും മൂല്യനിർണയ സ്ഥലങ്ങളിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കുറ്റമറ്റ സംവിധാനത്തോടെ നടത്തുന്ന സമസ്തയുടെ പൊതുപരീക്ഷയും മൂല്യനിർണയവും അക്കാഡമിക സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസക്ക് ഇടവരാറുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരും യൂണിവേഴ്‌സിറ്റി അധികൃതരും സമസ്തയുടെ പൊതുപരീക്ഷ സംവിധാനം മനസിലാക്കാൻ പലപ്പോഴായി ക്യാമ്പ് സന്ദർശിക്കാറുണ്ട്. ഈ വർഷം മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒമ്പത് സ്ഥാപനങ്ങളിൽ വച്ചാണ് മൂല്യനിർണയ ക്യാമ്പ് പ്രവർത്തിപ്പിക്കുന്നത്. വിഷയാടിസ്ഥാനത്തിലാണ് ഓരോ ക്യാമ്പിലെയും ഉത്തരപരിശോധന. മൂല്യനിർണയം പൂർത്തിയാക്കി ടാബുലേഷൻ നടപടികൾക്ക് ശേഷം റംസാൻ 17ന് ഫലപ്രഖ്യാപനം നടത്തും.

 

Latest News