Sorry, you need to enable JavaScript to visit this website.

കവിതകള്‍ പെയ്തിറങ്ങിയ ഗ്രന്ഥപ്പുര കാവ്യ സദസ്സ്

അരുവി മോങ്ങത്തിനു മുസാഫിര്‍ ഫലകം സമ്മാനിക്കുന്നു.

ജിദ്ദ- ഗ്രന്ഥപ്പുര ജിദ്ദയുടെ മൂന്നാമത് കവിതയോരത്ത് പരിപാടി കവിതകള്‍ ചൊല്ലിയും പറഞ്ഞുമുള്ള കവിയരങ്ങിനാല്‍ സമ്പന്നമായി.  ജിദ്ദയിലെ നിരവധി കവികളും സാഹിത്യ സ്‌നേഹികളും പങ്കെടുത്തു. കവിതാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അരുവി മോങ്ങത്തിന് മലയാളം ന്യൂസ് എഡിറ്റര്‍ മുസാഫിര്‍  ഫലകവും സാക്ഷിപത്രവും സമ്മാനിച്ചു. രണ്ടാംസ്ഥാനം നേടിയ സൈഫുദ്ദീന്‍ ഏലങ്കുളത്തിന്ന് ഷിബു തിരുവനന്തപുരവും മുന്നാം സ്ഥാനം നേടിയ സുധീര്‍ തൊട്ടിയന് അഡ്വ.ഷംസുദ്ദീനും, സക്കീന ഓമശ്ശേരിക്ക് ശരീഫ് സാഗറും അവാര്‍ഡുകള്‍ നല്‍കി. കവിതകളെക്കുറിച്ച് ഡോ.ഇസ്മായില്‍ മരിതേരി വിശകലന പ്രസംഗം നടത്തി.
കവിയരങ്ങില്‍ ജമാല്‍ പാഷ, സോഫിയ സുനില്‍, കുട്ടികളായ ഗുരു പവന്‍, ഇശല്‍ ഫസിലിന്‍, അമിഖ, ദേവയാനി, ഫാത്തിമ ഷമൂല ഷറഫ്, അധ്യാപികയായ ലേഖ ജിജേഷ് എന്നിവര്‍ കവിതകള്‍ ചൊല്ലി. കവികള്‍ അവരുടെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മുസ്തഫ മാസ്റ്റര്‍, ഖലീല്‍ റഹ്മാന്‍, മുഹമ്മദ് ഷിഹാബ് എന്നിവര്‍ ആശംസ നേര്‍ന്നു. സലാം ഒളവട്ടൂര്‍, അഷ്‌റഫ് മാവൂര്‍, സാദത്ത് കൊണ്ടോട്ടി എന്നിവര്‍ നിയന്ത്രിച്ചു. ഷാജു അത്താണിക്കല്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ മമ്പാട് സ്വാഗതവും അബ്ദുല്ല മുക്കണ്ണി നന്ദിയും പറഞ്ഞു.


 

 

Latest News