റിയാദ് - ഒമ്പതു മാസത്തിനിടെ കെട്ടിടങ്ങൾ നിർമിക്കുന്നതിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം ഒരു ലക്ഷത്തിലേറെ ലൈസൻസുകൾ അനുവദിച്ചു. കഴിഞ്ഞ വർഷം രണ്ടാം പകുതി മുതൽ ഈ വർഷം ആദ്യ പാദാവസാനം വരെയുള്ള കാലത്ത് 1,06,690 ഓളം കെട്ടിട നിർമാണ ലൈസൻസുകളാണ് മന്ത്രാലയം അനുവദിച്ചത്. ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് റിയാദ് പ്രവിശ്യയിലാണ്.
ഇവിടെ 30,850 ലൈസൻസുകളും രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 17,551 ലൈസൻസുകളും മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 14,611 ലൈസൻസുകളും ഒമ്പതു മാസത്തിനിടെ അനുവദിച്ചു. നാലാം സ്ഥാനത്തുള്ള മദീന പ്രവിശ്യയിൽ ഇക്കാലത്ത് 12,094 ലൈസൻസുകൾ അനുവദിച്ചു.
കെട്ടിടങ്ങൾ പൊളിക്കുന്നതിന് 1,644 ലൈസൻസുകളും പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് 87,883 ലൈസൻസുകളും കെട്ടിടങ്ങൾ വികസിപ്പിക്കുന്നതിന് 4,975 ലൈസൻസുകളും അറ്റകുറ്റപ്പണികൾക്ക് 5,064 ലൈസൻസുകളും എ.ടി.എമ്മുകളും സ്റ്റാളുകളും സ്ഥാപിക്കുന്നതിന് 295 ലൈസൻസുകളുമാണ് ഒമ്പതു മാസത്തിനിടെ നൽകിയതെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.