Sorry, you need to enable JavaScript to visit this website.

കൂടുതല്‍ പ്രവാസിപ്പണം എത്തിയത് ഇന്ത്യയില്‍ 

ന്യയോര്‍ക്ക്: പോയ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം എത്തിയത് ഇന്ത്യയിലെന്ന് ലോക ബാങ്ക്. ലോകത്തില്‍ വച്ചു തന്നെ പ്രവാസിപ്പണം കൂടുതല്‍ എത്തുന്ന രാജ്യമെന്ന പദവി ഇന്ത്യയ്ക്ക് ഇതിന് മുന്‍പും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ  വര്‍ഷത്തെക്കാള്‍ 14 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് പ്രവാസിപ്പണ വരവില്‍ ഇന്ത്യയ്ക്കുണ്ടായത്. പ്രവാസിപ്പണ ഒഴുക്കില്‍ ഇത്രയധികം വര്‍ധനയുണ്ടാകാന്‍ കാരണം പ്രളയമാണെന്നും ലോകബാങ്ക് വ്യക്തമാക്കി.
2018ല്‍ വിദേശ ഇന്ത്യക്കാര്‍ 7,900 കോടി ഡോളറാണ് ഇന്ത്യയിലേക്കയച്ചത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ചൈനയാണ് 6,700 കോടി ഡോളറാണ് ചൈനയുടെ വാര്‍ഷിക പ്രവാസിപ്പണ വരവ്. 3,600 കോടി ഡോളറുമായി മെക്‌സിക്കോയാണ് മൂന്നാം സ്ഥാനത്ത്. 3,400 കോടി ഡോളറുമായി നാലാം സ്ഥാനത്ത് ഫിലിപ്പൈന്‍സും 2,900 കോടി ഡോളറുമായി അഞ്ചാം സ്ഥാനംത്ത് ഈജിപ്തുമാണുള്ളത്. കേരളത്തിലെ പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ പ്രവാസികളായ ബന്ധുക്കള്‍ കൂടുതല്‍ പണം ഇന്ത്യയിലേക്ക് അയച്ചത് കാരണമാണ് ഇതിന് പിന്നിലെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തല്‍.

Latest News