Sorry, you need to enable JavaScript to visit this website.

ലോകത്തിലെ ഏറ്റവും സമ്പന്നന്‍ വിവാഹ മോചിതനായി 

ലോസ്ഏഞ്ചല്‍സ്: 2019ല്‍ ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വര•ാരുടെ പട്ടികയില്‍ ഒന്നാമനായ  ജെഫ് ബെസോസ് വിവാഹ മോചിതനായി. 
ഇതിനായി ഒപ്പുവെച്ച വിവാഹ മോചന ഉടമ്പടിയാകട്ടെ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതായിരുന്നു.35 ബില്ല്യന്‍ ഡോളറിന്റെ വിവാഹ മോചന ഉടമ്പടിയിലാണ് ഇരുവരും ഒപ്പ് വച്ചിരിക്കുന്നത്.1993ലായിരുന്നു ഇവരുടെ വിവാഹം. സിയാറ്റില്‍ 1994ലാണ് ജെഫ് ആമസോണ്‍ ആരംഭിക്കുന്നത്. കമ്പനിയുടെ പ്രാരംഭ ജീവനക്കാരില്‍ ഒരാളായിരുന്നു മക്കന്‍സെ. ഇരുവര്‍ക്കും നാല് കുട്ടികളുമുണ്ട്.വേര്‍പിരിയലിനെ കുറിച്ചും ഉടമ്പടിയെ കുറിച്ചുമൊക്കെ വളരെ പോസിറ്റീവയാണ് ഇരുവരും പ്രതികരിച്ചത്. ആഗോള സമ്പന്ന പട്ടികയില്‍ തന്റേതായ സ്ഥാനം നേടിയ മക്കന്‍സെ
സമ്പന്ന യുവതികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരിയാണ്. 
അന്‍പത്തിയഞ്ചുകാരനാണ് ജെഫ്. നാല്‍പത്തിയെട്ടുകാരിയാണ് നോവലിസ്റ്റ് കൂടിയായ മക്കന്‍സെ. 
കഴിഞ്ഞു പോയ കാര്യങ്ങളില്‍ സന്തുഷ്ടയാണെന്നും മുന്‍പോട്ടുള്ള ജീവിതത്തിനായി ഉറ്റുനോക്കുകയാണെന്നുമായിരുന്നു മക്കന്‍സെയുടെ ട്വീറ്റ്.
പരസ്പരമുള്ള സമ്മതത്തോടെയായിരുന്നു വിവാഹമോചനമെന്നും നടപടികള്‍ പൂര്‍ത്തിയായെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു. 
പ്രോഹത്സാഹനവും സ്‌നേഹവും തന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നന്ദി.. മക്കെന്‍സെയ്ക്കും.. ഇതായിരുന്നു ജെഫിന്റെ  ട്വീറ്റ്. 
''അവള്‍ ബുദ്ധിമതിയും സ്‌നേഹമുള്ളവളുമാണ്.. ജീവിതം മുന്നോട്ട് പോകുമ്പോള്‍ ഇനിയുമേറെ അവളില്‍ നിന്നും ഞാന്‍ പഠിക്കും'' ജെഫ് കുറിച്ചു. 
2019ല്‍ ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വര•ാരുടെ പട്ടികയില്‍ ഒന്നാമനായ വ്യക്തിയാണ് ജെഫ് ബെസോസ്. 
ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ 'ആമസോണി'ന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. 13,100 കോടി ഡോളറായിരുന്നു ജെഫിന്റെ ആസ്തി. എന്നാല്‍, ജെഫിപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ആസ്തിയുടെ കണക്കിന്റെ അടിസ്ഥാനത്തിലല്ല.ഭാര്യയായ മക്കന്‍സെയുമായി വേര്‍പിരിയാന്‍ ഒരുങ്ങുകയാണ് ജെഫ്.ഇതിനായി ഒപ്പുവെച്ച വിവാഹ മോചന ഉടമ്പടിയാകട്ടെ റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതുമാണ്. 35 ബില്ല്യന്‍ ഡോളറിന്റെ വിവാഹ മോചന ഉടമ്പടിയിലാണ് ഇരുവരും ഒപ്പ് വച്ചിരിക്കുന്നത്.1993ലായിരുന്നു ഇവരുടെ വിവാഹം. സിയാറ്റില്‍ 1994ലാണ് ജെഫ് ആമസോണ്‍ ആരംഭിക്കുന്നത്. കമ്പനിയുടെ പ്രാരംഭ ജീവനക്കാരില്‍ ഒരാളായിരുന്നു മക്കന്‍സെ. ഇരുവര്‍ക്കും നാല് കുട്ടികളുമുണ്ട്.വേര്‍പിരിയലിനെ കുറിച്ചും ഉടമ്പടിയെ കുറിച്ചുമൊക്കെ വളരെ പോസിറ്റീവയാണ് ഇരുവരും പ്രതികരിച്ചത്. ആഗോള സമ്പന്ന പട്ടികയില്‍ തന്റേതായ സ്ഥാനം നേടിയ മക്കന്‍സെ
സമ്പന്ന യുവതികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനക്കാരിയാണ്. 
അന്‍പത്തിയഞ്ചുകാരനാണ് ജെഫ്. നാല്‍പത്തിയെട്ടുകാരിയാണ് നോവലിസ്റ്റ് കൂടിയായ മക്കന്‍സെ. കഴിഞ്ഞു പോയ കാര്യങ്ങളില്‍ സന്തുഷ്ടയാണെന്നും മുന്‍പോട്ടുള്ള ജീവിതത്തിനായി ഉറ്റുനോക്കുകയാണെന്നുമായിരുന്നു മക്കന്‍സെയുടെ ട്വീറ്റ്.
പരസ്പരമുള്ള സമ്മതത്തോടെയായിരുന്നു വിവാഹമോചനമെന്നും നടപടികള്‍ പൂര്‍ത്തിയായെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു. 
പ്രോഹത്സാഹനവും സ്‌നേഹവും തന്ന എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും നന്ദി.. മക്കെന്‍സെയ്ക്കും.. ഇതായിരുന്നു ജെഫിന്റെ ട്വീറ്റ്. 
''അവള്‍ ബുദ്ധിമതിയും സ്‌നേഹമുള്ളവളുമാണ്.. ജീവിതം മുന്നോട്ട് പോകുമ്പോള്‍ ഇനിയുമേറെ അവളില്‍ നിന്നും ഞാന്‍ പഠിക്കും'' ജെഫ് കുറിച്ചു.

Latest News