Sorry, you need to enable JavaScript to visit this website.

ഡേറ്റിംഗ് സൈറ്റില്‍ ശൃംഗരിക്കാന്‍  പുറപ്പെട്ട് 45 ലക്ഷം ആവിയായി 

-മുംബൈയിലെ അറുപത്തിയഞ്ചുകാരന് വ്യാജ ഡേറ്റിംഗ് വെബ്‌സൈറ്റ് വഴി നഷ്ടപ്പെട്ടത് 45 ലക്ഷം രൂപ.സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കൃത്യമായ വിലാസമില്ലാത്ത ഡേറ്റിംഗ് വെബ്‌സൈറ്റില്‍ കയറി അംഗത്വമെടുത്ത മുംബൈ  സ്വദേശിക്കാണ് പണം നഷ്ടപ്പെട്ടത്. വിവാഹിതനായ അദ്ദേഹം കഴിഞ്ഞ വര്‍ഷം മെയിലാണ് ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്‌സൈറ്റില്‍ അംഗത്വമെടുത്തത്. അംഗത്വമെടുക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. പിന്നാലെ ഒരു സ്ത്രീ വിളിക്കുകയും ചെയ്തു. മൂന്നു പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ചിട്ട് ഒന്നു തിരഞ്ഞെടുക്കാന്‍ പറഞ്ഞു. ഇതില്‍ നിന്ന് ഒന്നു തിരഞ്ഞെടുത്തു.
ഇതില്‍ നിന്നും ഒന്ന് തിരഞ്ഞെടുത്ത മുംബൈ  സ്വദേശി പെണ്‍കുട്ടിയുമായി ഡേറ്റിംഗ് നടത്താന്‍ ഒരു വര്‍ഷത്തേക്ക് റജിസ്‌ട്രേഷന്‍ ഫീസ് 25,500 രൂപ നല്‍കേണ്ടി വന്നു. ഇതിന് പിന്നാലെ സ്വകാര്യത ലഭിക്കാനുള്ള ഫീസായി 82,500 രൂപയും വിഡിയോ കോള്‍ ഇന്‍ഷ്വറന്‍സായി 1.75 ലക്ഷവും പെണ്‍കുട്ടിയുമായുള്ള കരാര്‍ തുകയായി ഒരു വര്‍ഷത്തേക്ക് 2.85 ലക്ഷവും പ്രൊഫൈല്‍ വെരിഫിക്കേഷന്‍ ഫീസായി 5.50 ലക്ഷവും ഇയാള്‍ നല്‍കേണ്ടി വന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആദ്യം വിളിച്ച സ്ത്രീ വീണ്ടും വിളിച്ച് പ്രീമിയം അംഗത്വതുകയായി 26.50 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ റോസി എന്ന പേരുള്ള പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിനു കൈമാറി. തുടര്‍ന്ന് ഹോള്‍ഡിംഗ് ചാര്‍ജ് ഇനത്തില്‍ 7.85 ലക്ഷം രൂപ നല്‍കാനാണ് റോസി ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് റോസിയെയും ആദ്യം വിളിച്ച സ്ത്രീയെയും ബന്ധപ്പെടാന്‍ സാധിച്ചില്ല. വ്യാജ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന നമ്പറിലേക്ക് വിളിച്ചിട്ടും ഫലമുണ്ടായില്ല. സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയതോടെയാണ് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. ആകെ 45 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. 

Latest News