കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കു വെച്ച  12 പേര്‍ കേരളത്തില്‍ പിടിയില്‍ 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പങ്കുവച്ചവര്‍ പിടിയില്‍. 12 പേരെയാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്തില്‍ നടന്ന ഓപ്പറേഷന്‍ പിഹണ്ടിലൂടെ പൊലീസ് പിടികൂടിയത്.
വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകള്‍ വഴി കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവച്ചവരാണ് പിടിയിലായത്.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരവധി നഗ്!ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വീടുകളിലും ഓഫീസിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്.പിടിയിലായവരുടെ ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും ചെറിയ കുട്ടികളുടെ നിരവധി നഗ്!ന ദൃശ്യങ്ങളും വീഡിയോകളും കണ്ടെടുത്തു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന 80ല്‍ അധികം പേരെ പൊലീസ് തിരിച്ചറിഞ്ഞു.
സംസ്ഥാനത്തെ 12 ജില്ലകളില്‍ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തി. പ്രതികളില്‍ നിന്നു ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.
പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സൈബര്‍ഡോം ആരംഭിച്ച 'ഓപ്പറേഷന്‍ പിഹണ്ടി'ന്റെ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇന്റര്‍പോളിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഇതുവരെ 16കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Latest News