Sorry, you need to enable JavaScript to visit this website.

രാജസ്ഥാനി പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; നാല് പ്രതികള്‍ക്ക് പോക്‌സോ ചുമത്തി

കൊല്ലം- ഓച്ചിറയില്‍ രാജസ്ഥാനി പെണ്‍കുട്ടിയുടെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ക്കെതിരെ പോലിസ് പോക്‌സോ ചുമത്തി. പെണ്‍കുട്ടി ഇതര സംസ്ഥാനത്തു നിന്നുള്ളതായതിനാല്‍ വിഷയം ദേശീയ തലത്തിലേക്ക് എത്തുമെന്നാണ് സൂചന. ഇതിനിടെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ ക്രിമിനല്‍ കേസ് പ്രതി പ്യാരിക്കെതിരെ കാപ്പ ചുമത്തും. പെണ്‍കുട്ടിയെ കണ്ടെത്താന്‍ ബംഗളൂരു കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കളിമണ്‍ ശില്പനിര്‍മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. വലിയകുളങ്ങരയില്‍ ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മര്‍ദ്ദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ വിപിന്‍,പ്രവീണ്‍,പ്യാരി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്ത പോലിസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. യു.ഡി.എഫ് ,ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി. മാതാപിതാക്കളെ സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു.

 

Latest News