Sorry, you need to enable JavaScript to visit this website.

കശ്മീര്‍ വിരുദ്ധ വിഷം ചീറ്റിയ മേഘാലയ ഗവണര്‍ക്ക് നിയമസഭാ സമ്മേളത്തില്‍ പണി കിട്ടി

ഷില്ലോങ്‌- പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരി ഉല്‍പ്പന്നങ്ങളും കശ്മീരികളേയും സാമൂഹികമായി ബഹിഷ്‌ക്കരിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത മേഘാലയ ഗവര്‍ണറും മുന്‍ ആര്‍എസ്എസ്, ബിജെപി നേതാവുമായ തദാഗത റോയിക്ക് വെള്ളിയാഴ്ച നിയമസഭയില്‍ പ്രതിപക്ഷം പണികൊടുത്തു. സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച നയപ്രസംഗം നടത്താനായി ഒരുങ്ങിയെത്തിയ ഗവര്‍ണര്‍ക്കു മുമ്പില്‍ നിരന്നു കിടക്കുന്ന ഒഴിഞ്ഞ വെള്ളക്കസേരകളേ നോക്കി പ്രസംഗിക്കേണ്ടി വന്നു. സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌ക്കരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഗവര്‍ണറുടെ കശ്മീരിനെതിരായ വിദ്വേഷ ട്വീറ്റില്‍ പ്രതിഷേധിച്ചാണ് നയപ്രസംഗം ബഹിഷ്‌ക്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് മുകുള്‍ സാങ്മ വ്യക്തമാക്കി. എന്‍ഡിഎ സഖ്യകക്ഷിയായ എന്‍.പി.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മേഘാലയ ഭരിക്കുന്നത്. കശ്മീര്‍ വിദ്വേഷം പരസ്യമായി പ്രകടിപ്പിച്ച ഗവര്‍ണറെ ഉന്നത പദവിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടിയിരുന്നതെന്നും സാങ്മ പറഞ്ഞു.

Latest News