Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹറദ് വാഹനാപകടം: ഫിറോസ് ഖാന്റെ മൃതദേഹം ഖബറടക്കി; രണ്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക്

അല്‍ഹസ- സൗദി അറേബ്യയിലെ ഹുഫൂഫില്‍നിന്ന് 200 കി.മീ. അകലെ ഹറദിനു സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ച പാലക്കാട് പ്രതിഭാ നഗര്‍ കല്‍മണ്ഡപം സ്വദേശി ഫിറോസ് ഖാന്റെ (43) മൃതദേഹം ഹസയില്‍ ഖബറടക്കി. സ്വദേശികള്‍ ഉള്‍പ്പെടെ വന്‍ ജനാവലി മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.  ഹുഫൂഫ് സാലിഹിയ്യ മഖ്ബറയിലായിരുന്നു ഖബറടക്കം.  
അപകടത്തില്‍ മരിച്ച കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവങ്കളത്തോട്ടം പുതിയപുരയില്‍ സിയാദി (31) ന്റെയും മൂവാറ്റുപുഴ പടുത്തപ്പള്ളി വീട്ടില്‍ അനില്‍ തങ്കപ്പന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു സംസ്‌കരിക്കും.
സിയാദിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നില്ലെന്ന് ആദ്യം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സിയാദിന്റെ മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തിഹാദ് എയര്‍ലൈന്‍സില്‍ ബുധനാഴ്ച നാട്ടിലെത്തിക്കും.
അനിലിന്റെ മൃതദേഹം ഒരു ദിവസം കൂടി വൈകിയേ നാട്ടിലെത്തിക്കാനാവൂ. ഇദ്ദേഹത്തിന്റെ പേരിലുള്ള വാഹനത്തിന്റെ രേഖകള്‍ ശരിയാകാനുള്ളതാണ് കാരണം.
ദമാമിലും ജുബൈലിലുമായി ജോലി ചെയ്തിരുന്ന മൂവരും  ഹറദിലേക്കു പോകുമ്പോള്‍ ഉദല്ലിയ്യ ഹറദ് റോഡില്‍ വെച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്. പാക്കിസ്ഥാനി ഓടിച്ചിരുന്ന ട്രെയിലര്‍ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട്  സുഡാനിയുടെ കാറില്‍ ഇടിച്ച ശേഷം മലയാളികളുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്ന അപകടത്തില്‍ മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
മരണാനന്തര നിയമ സഹായങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും  അല്‍ ഹസ ഇസ്ലാമിക് സെന്റര്‍ മലയാള വിഭാഗം തലവന്‍ മുഹമ്മദ് നാസര്‍ മദനി നേതൃത്വം നല്‍കി.

 

 

Latest News