Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം: മുണ്ടെയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

ഗോപിനാഥ് മുണ്ടെ

മുബൈ- മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകട മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മരുമകനും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ രംഗത്ത്. രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗോ (റോ) സുപ്രീംകോടതി ജഡ്ജിയോ സംഭവം അന്വേഷിക്കണമെന്നാണ് ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയ കാര്യത്തെ കുറിച്ച് അറിവുള്ളതിനാല്‍ മുണ്ടെയെ കൊലപ്പെടുത്തിയതാണെന്ന് അമേരക്ക ആസ്ഥാനമായുള്ള സൈബര്‍ വിദഗ്ധന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഞെട്ടിക്കുന്നതാണ് സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തലുകളെന്ന് ധനഞ്ജയ് മുണ്ടെ പറഞ്ഞു. ഗോപിനാഥ് മുണ്ടെയെ സ്‌നേഹിച്ചിരുന്നവരെല്ലാം നേരത്തെ തന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടമോ അതോ കരുതിക്കൂട്ടിയുള്ള കൊലപാതകമോ എന്നതായിരുന്നു സംശയം. പുതയി വെളിപ്പെടുത്തലോടെ മരണത്തെ കുറിച്ചുള്ള തന്റെ സംശയം വര്‍ധിച്ചരിക്കയാണെന്നും ധനഞ്ജയ് മുണ്ടെ പറഞ്ഞു. 2014 മെയ് 26ന് മോഡി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റ ഗോപിനാഥ് മുണ്ടെ ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ മൂന്നിനാണ് വാഹനാപകടത്തില്‍ മരിച്ചത്. ദല്‍ഹിയില്‍ സിഗ്‌നലില്‍ മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

Latest News