Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ചെറുകിട മേഖലയിലും പ്രവാസികള്‍ക്ക് തിരിച്ചടി-video

റിയാദ്- ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളേയും ലെവിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള സൗദി സര്‍ക്കാരിന്റെ നീക്കം മലയാളികളടക്കമുള്ള പ്രവാസികളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. ഒമ്പതു ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ലെവയില്‍ നല്‍കിയിരുന്ന ഇളവാണ് തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കുന്നത്. അഞ്ച് വര്‍ഷമായി ഇളവ് പ്രയോജനപ്പെടുത്തിയ ചെറുകിട സ്ഥാപനങ്ങള്‍ ഏപ്രില്‍ 30 നുശേഷം വിദേശ തൊഴിലാളികള്‍ക്ക് ലെവി അടക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.  
ചെറുതും വലുതമായ പല സ്ഥാപനങ്ങളും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള പ്രധാന കാരണം ലെവി തുക ഉള്‍പ്പെടെയുള്ള ചെലവുകളാണ്. ഇളവ് പിന്‍വലിക്കുന്നതോടെ ചെറുകിട സ്ഥാപനങ്ങളും വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമാകും. സൗദി തൊഴിലാളികള്‍ക്ക് നല്‍കേണ്ടി വരുന്ന ശമ്പളവും വിദേശ തൊലാളിയുടെ ലെവിയടക്കമുള്ള ചെലവും താരതമ്യം ചെയ്യുമ്പോള്‍ സൗദികളെ നിയോഗിക്കുന്നതായിരിക്കും സ്ഥാപനങ്ങള്‍ക്ക് ലാഭകരമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
ഒമ്പതിലധികം ജീവനക്കാരില്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികളെയാണ് ലെവിയില്‍നിന്ന് ഒഴിവാക്കിയിരുന്നത്. ഇതിനായി സ്ഥാപന ഉടമയായ സൗദി പൗരന്‍ സ്ഥാപനത്തില്‍ മുഴുസമയം ജോലി ചെയ്തിരിക്കണമെന്ന് വ്യവസ്ഥ വെച്ചിരുന്നു. നാലു തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 100 റിയാല്‍ വീതം വര്‍ക്ക് പെര്‍മിറ്റ് ഫീസ് ആയി അടച്ചാല്‍ മതിയായിരുന്നു.
ലൈസന്‍സ് ലഭിച്ച് അഞ്ചു വര്‍ഷത്തേക്കാണ് ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കുകയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ ഒമ്പതും അതില്‍ കുറവും ജീവനക്കാരുള്ള 3,19,821 സ്ഥാപനങ്ങളുണ്ട്.  നാലില്‍ കൂടുതല്‍ ജീവനക്കാരില്ലാത്ത 2,29,361 സ്ഥാപനങ്ങളും അഞ്ചു മുതല്‍ ഒമ്പതു വരെ ജീവനക്കാരുള്ള 90,460 സ്ഥാപനങ്ങളുമാണ് രാജ്യത്തുള്ളത്. 2014 മുതലാണ് സൗദിയില്‍ വിദേശികള്‍ക്ക് ലെവി ബാധകമാക്കി തുടങ്ങിയത്.

 

Latest News