Sorry, you need to enable JavaScript to visit this website.

എടപ്പാളില്‍ കടകളടപ്പിക്കാനെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നാട്ടുകാര്‍ തുരത്തി

എടപ്പാള്‍- ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലിനിടെ എടപ്പാളില്‍ കടയടപ്പിക്കാന്‍ എത്തിയവരെ നാട്ടുകാര്‍ ഓടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. എടപ്പാളില്‍ കടയടപ്പിക്കാന്‍ ബൈക്കുകളിലും മറ്റും സംഘടിച്ചെത്തിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ ഓടിച്ചത്. റോഡിന്റെ ഇരുഭാഗങ്ങളില്‍നിന്നും ജനങ്ങള്‍ ഓടിയെത്തിയതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്തിരിഞ്ഞോടുകയായിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അതേസമയം, തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നവരുടെ വീഡിയോ എടുത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് നേരിയ വാക്കുതര്‍ക്കമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ആര്‍.എസ്.എസിനെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തൃശൂരില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആര്‍.എസ്.എസ് ആരോപണം.

Latest News