Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞത്തിനു സമീപം നായ്ക്കള്‍ മത്സ്യത്തൊഴിലാളിയെ കടിച്ചുകൊന്നു

തിരുവനന്തപുരം- വിഴിഞ്ഞത്തിന് സമീപം പുല്ലുവിളയിൽ തെരുവ് നായക്കൂട്ടം ഗൃഹനാഥനെ കടിച്ചുകൊന്നു. പുല്ലുവിള കൊച്ചുപള്ളി ജോസ് ക്ലിൻ (48) ആണ് മരിച്ചത്. കടപ്പുറത്ത് കിടക്കാൻ പോയ മത്സ്യത്തൊഴിലാളിയാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായായത്.
ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായ ജോസ് മീൻപിടിത്തം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഭക്ഷണം കഴിച്ച് ചൂടുകാരണം കടപ്പുറത്ത് കിടക്കാൻ പോയതായിരുന്നു. പ്രദേശത്ത് നായ്ക്കൾ പരക്കം പായുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സംശയം തോന്നി സ്ഥലത്തെത്തിയപ്പോൾ ജോസ് ഗുരുതരാവസ്ഥയിലാ‍യിരുന്നു. ശരീരമാസകലം മുറിവേറ്റ് രക്തവും മണലും കൊണ്ട് വികൃതമായ ഇയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ ജനം രോഷാകുലരായി തെരുവിലിറങ്ങി. വാഹന ഗതാഗതം തടസ്സപ്പെടുത്തി.  സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ജോസിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് പുല്ലുവിളയിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കുകയാണ്.
ഒരു വർഷം മുൻപ് പുല്ലുവിളയിൽ ഷീലുവമ്മ എന്ന വീട്ടമ്മയെ നായ്ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസിനെ നായ്ക്കൾ കടിച്ചുകൊന്നത്. ഷീലുവമ്മയുടെ വീടിനും നൂറ് മീറ്റർ മാത്രം അകലെയാണ് മരിച്ച ജോസിന്‍റെ വീട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മറ്റൊരു വീട്ടമ്മയുടെ ശരീരം നായ്ക്കൾ കടിച്ചു കീറിയിരുന്നു.
ഷീലുവമ്മയുടെ മരണത്തെ തുടർന്നുണ്ടായ ജനരോഷം തടയാൻ ആലപ്പുഴയിൽ നിന്ന് രണ്ട് പട്ടിപിടിത്തക്കാരെ എത്തിച്ച് കുറെ എണ്ണത്തെ വന്ധ്യംകരിച്ച പഞ്ചായത്ത് അധികൃതർ പിന്നീട് പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കടൽ തീരത്ത് അറവുമാലിന്യങ്ങൾ വ്യാപകമായി തള്ളുന്നതോടെ ഇവിടെ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങൾ തള്ളൂന്നത് തടയാനോ പട്ടികൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ജെസീന്ദയാണ് മരിച്ച ജോസ് ക്ലീന്‍റിന്‍റെ ഭാര്യ. ഷൈനി, പത്രോസ്, ഷാലു എന്നിവർ മക്കളാണ്.

Latest News