Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടറെ കൊല്ലുന്നതിന് മുമ്പ് കോടാലി കൊണ്ട് വെട്ടി, കൊന്നതിന് ശേഷവും മര്‍ദനം

ലക്‌നൗ- ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പോലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ  ഇൻസ്‌പെക്ടർ സുബോധ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. മുസ്‌ലിം സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരുന്നവരെ തടയുന്നതിന് വേണ്ടി റോഡിലേക്ക് മരംമുറിച്ചിടാൻ കലുവ എന്നയാൾ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് പേര് വെളിപ്പെടുത്താതെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പോലീസ് സ്റ്റേഷൻ ആക്രമണത്തിന് ശേഷം നിലത്തു അനക്കമറ്റു കിടന്ന പൊലീസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ സിംഗിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഗോഹത്യ ആരോപിച്ചു കലാപം നടത്തിയ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ ആണ് സുബോധ് കുമാർ കൊല്ലപ്പെട്ടത്. 

പ്രദേശവാസികളെ കൂട്ടി മനപൂർവം കലാപം സൃഷ്ടിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് വെളിപ്പെടുത്തൽ. 
ബുലന്ത്ഷഹറിലെ ഒരു മൈതാനത്ത് അന്ന് ഒരു മുസ്‌ലിം സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടി നടക്കുമ്പോഴായിരുന്നു ഇത്. സംഗമത്തിൽ പങ്കെടുക്കാൻ പോയവർ തിരിച്ചു വരുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ഗതാഗത തടസ്സം കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും എന്നു മനസ്സിലാക്കി പോലീസ് കലുവയെ തടഞ്ഞു. കലുവ മരം മുറിക്കൽ തുടരുകയും സുബോധ് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കോടാലി കൊണ്ട് വെട്ടുകയും ചെയ്തു. വെട്ട് കൊണ്ട് കയ്യിൽ നിന്ന് രക്തം ഒലിച്ചപ്പോഴും സുബോധ് കലുവയോട് മരം മുറി നിർത്താൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പിന്മാറാൻ തയ്യാറാവാതിരുന്ന കലുവയും കൂടെയുള്ളവരും പോലീസ് ഇൻസ്‌പെക്ടർക്കെതിരെ കല്ലേറ് തുടങ്ങി. 

ആക്രമണം രൂക്ഷമായപ്പോൾ പിന്തിരിഞ്ഞ സുബോധിനെ കലുവ, പ്രശാന്ത് നാഥ്, സുമിത് എന്നീ മൂന്നു പേർ ചേർന്ന് പിന്തുടർന്നു. സ്വയരക്ഷക്കായി സുബോധ് വെടിയുതിർത്തു. ഇതിൽ പ്രകോപിതനായ പ്രശാന്ത് നാഥ് സുബോധിനു നേരെ വെടിയുതിർത്തു. ശേഷം, ജനക്കൂട്ടം പോലീസ് സ്‌റ്റേഷൻ ആക്രമിച്ചു, പോലീസ് വാഹനങ്ങൾ അടക്കം തീയിട്ട് നശിപ്പിച്ചു. 
രണ്ടു ദിവസം മുമ്പാണ് പ്രശാന്ത് നാഥിനെ പോലീസുകാരനെ കൊന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് നാഥിനെതിരെ എല്ലാ തെളിവുകളും കയ്യിലുണ്ടെന്നും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറയുന്നു. ഒരു ദൃക്‌സാക്ഷി പ്രശാന്തിനെതിരെയും കലുവക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

കലാപത്തിന്റെ പ്രധാന ആസൂത്രകരായ ബജ്‌രംഗദൾ നേതാവ് യോഗേഷ് രാജ്, യുവമോർച്ച നേതാവ് ശിക്കർ അഗർവാൾ എന്നിവർ ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്നു ബുലന്ത്ഷഹർ  സീനിയർ സൂപ്രണ്ട് പ്രാഭകർ ചൗധരി പറഞ്ഞു. 
ഡിസംബർ മൂന്നിന് നടന്ന കലാപത്തിൽ ഇത് വരെ 28 പേർ അറസ്റ്റിലായിട്ടുണ്ട്.
 

Latest News