Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഇന്ത്യന്‍ ആംഗ്രി ബേഡ്' ഭ്രമണപഥത്തില്‍; വ്യോമ സേനയ്ക്കു വേണ്ടി മാത്രമുള്ള ഉപഗ്രഹ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട- ഇന്ത്യന്‍ വ്യോമ സേനയുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമായി ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ജിസാറ്റ്-7എ ഉപഗ്രഹം ആന്ധ്ര പ്രദേശിലെ ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വിജയകരമായി കുതിച്ചുയര്‍ന്നു ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ ആന്‍ഗ്രി ബേഡ് എന്ന പേരിലാണ് ഈ ഉപഗ്രഹം അറിയപ്പെടുന്നത്. വ്യോമ സേനയുടെ പോര്‍വിമാനങ്ങളും ഡ്രോണുകളും മറ്റു മുന്നറിയിപ്പു സംവിധാനങ്ങളും പരസ്പരവും ഗ്രൗണ്ട് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള കമ്മ്യുണിക്കേഷന്‍ ഉപഗ്രമാണിത്. നെറ്റ്‌വര്‍ക്ക് ബന്ധിത യുദ്ധശേഷിക്ക് ഇത് മുതല്‍ കൂട്ടാകും. ചാരക്കണ്ണുകളില്‍ നിന്നും വിവര ചോര്‍ച്ചയില്‍ നിന്നും കൂടുതല്‍ സംരക്ഷണം നല്‍കാനും ഈ ജിസാറ്റ് 7എ സഹായിക്കും. ഇന്ത്യന്‍ വ്യോമ സേനയ്ക്കുള്ള ഐഎസ്ആര്‍ഒയുടെ ക്രിസ്മസ് സമ്മാനമായി ഇത്. ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്റെ കരുത്തില്‍ ജിഎസ്എല്‍വി എംകെ ടു ആണ് 2,250 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ചത്. ഇതു ഏഴാം തവണയാണ് തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ കരുത്തില്‍ വിജയകരമായ ഉപഗ്രഹ വിക്ഷേപണം. പുതുതായി വിക്ഷേപിച്ച ജിസാറ്റ്-7എ എട്ടു വര്‍ഷം സൈന്യത്തെ സേവിക്കും. ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി ജിസാറ്റ്-7 എന്ന ഉപഗ്രഹം 2013ല്‍ വിക്ഷേപിച്ചിരുന്നു. ഇവ രുണ്ടും കൂടാതെ ജിസാറ്റ്-6ഉം സൈന്യത്തിന്റെ കമ്മ്യൂണിക്കേഷന്‍ ഹബായി പ്രവര്‍ത്തിക്കും.

Latest News