Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആദിത്യനാഥിന്റെ പരിപാടിയിൽ ലീഗ് നേതാവെന്ന് പ്രചരണം; നിഷേധിച്ച് പാർട്ടി

കാസർകോട്- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജത്തിന്റെ സംഘാടകസമിതിയിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ കെ.എൽ പുണ്ടികാക്ഷ പങ്കെടുക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. തന്നെ പരിപാടിക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും പുണ്ടരികാക്ഷയും അറിയിച്ചു. ഈ മാസം 16ന് കാസർകോട് വിദ്യാനഗർ സ്‌റ്റേഡിയത്തിലാണ് ജന്മം കൊണ്ട് മാത്രം ഹിന്ദുവായാൽ പോര, കർമം കൊണ്ടും ഹിന്ദുവാകണം എന്ന തലക്കെട്ടിൽ ഹിന്ദു സമാജം സംഘടിപ്പിക്കുന്നത്. യോഗി ആദിത്യനാഥാണ് മുഖ്യപ്രഭാഷണം. ഈ പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികളിൽ ലീഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ടികാക്ഷയുണ്ട് എന്നായിരുന്നു പ്രചാരണം. 
പരിപാടിയുടെ സംഘാടക സമിതി ഭാരവാഹിയായി ദലിത് ലീഗ് നേതാവിനെ ആർ.എസ്.എസ് ഉൾപ്പെടുത്തിയത് ആശയ കുഴപ്പമുണ്ടാക്കാനാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീൻ പറഞ്ഞു. ചടങ്ങിൽ ലീഗ് പ്രതിനിധി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയർമാൻമാരായാണ് കോൺഗ്രസിന്റെയും ദലിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടിനെയും, പുണ്ടരികാക്ഷയെയും നിശ്ചയിച്ചത്. പുണ്ടരികാക്ഷയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയതെന്നും എം.സി ഖമറുദ്ദീൻ ആരോപിച്ചു. 
ഖമറുദ്ദീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
യോഗി ആദിത്യനാഥ് ഈ മാസം 16ന് കാസർകോട് പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയിൽ മുസ്്‌ലിം ലീഗു നേതാവുണ്ടെന്ന വാർത്ത എന്റെ ശ്രദ്ധയിൽ പെട്ട ഉടൻ ഞാൻ കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ,നമുക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ആർ.എസ്.എസ്.കരുതിക്കൂട്ടി അദ്ദേഹത്തെ സംഘാടക സമിതിയിൽ പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വന്നു ക്ഷണിച്ചിരുന്നു. വരില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞിരുന്നു. യോഗത്തിൽ അയാൾ പങ്കെടുത്തിട്ടില്ല. ലീഗിനെതിരെ എന്തെങ്കിലും കിട്ടിയാൽ ഉടൻ ഉപയോഗിക്കാറുള്ള കാസർകോട് മീഡിയ വൺ ലേഖകൻ നസറുല്ലാഹ് അതുപയോഗിച്ചു് വാർത്തയുണ്ടാക്കി. പഞ്ചായത്ത് പ്രസിഡന്റ് തന്നെ നേരിട്ട് ആ ലേഖകനോട് നിഷേധിച്ചെങ്കിലും ഓൺലൈനിലൂടെ ഇതേ വരെയും നിഷേധിച്ചു കണ്ടില്ല. മീഡിയ വൺ ന്യൂസ് എനിക്ക് നോക്കാൻ കഴിഞ്ഞിട്ടില്ല. ഞാനും നസറുല്ലയെ വിളിച്ച് ഇതിന്റെ നിജസ്ഥിതി അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർത്ത നിഷേധിച്ചു കൊണ്ടുള്ള ബൈറ്റ് എടുത്തിട്ടുണ്ടെന്നും അതുടനെ കൊടുക്കാം എന്നും പറഞ്ഞിരുന്നു. ബൈറ്റു കൊടുത്തിട്ടുണ്ടാവുമായിരിക്കാം. പക്ഷെ മീഡിയ വൺ ഓൺ ലൈനിൽ വാർത്ത നിഷേധിച്ചു കാണുന്നില്ല. ഇത് ദൗർഭാഗ്യകരമായിപ്പോയി എന്നു് പറയാതിരിക്കാൻ വയ്യ. നസറുല്ലാഹ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാണെന്നെനിക്കറിയാം.പക്ഷെ മിഡിയ വൺ ലേഖകനെന്ന നിലയിൽ ഒരു നീതി ഞാൻ പ്രതീക്ഷിച്ചിരുന്നു.
 

Latest News