ന്യൂദൽഹി- നടിയെ അക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന് വേണ്ടി നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. മെമ്മറി കാർഡ് ഉൾപ്പെടെ കേസിലെ തെളിവുകൾ ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന് ഈ തെളിവുകൾ കൈമാറാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജിത് റോത്തഗിയാണ് കേസ് ഫയൽ ചെയ്തത്. മുകുൾ റോത്തഗിയാണ് ദിലീപിന് വേണ്ടി ഹാജരാകുക.
നടിയെ അക്രമിച്ച കേസിൽ പ്രധാന തെളിവായി കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളിൽ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം.