Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും മുകളിലാണ്  ജനക്ഷേമമെന്ന തിരിച്ചറിവ് വേണം-വി.എസ്

ആലപ്പുഴ-ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പ്രധാനപ്പെട്ടതു തന്നെയെങ്കിലും ജനക്ഷേമം അതിനും മുകളിലാണെന്ന കാഴ്ച്ചപ്പാട് ഉദ്യോഗസ്ഥർക്ക് ഉണ്ടാകണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ ജനസേവന കാഴ്ച്ചപ്പാടിന് മുൻതൂക്കമുണ്ടാകണം. വകുപ്പുകളിൽ നിന്ന് വകുപ്പുകളിലേക്ക് അനന്തമായുള്ള ഫയലുകളുടെ തട്ടിക്കളി അവസാനിപ്പിക്കണം. പൗര കേന്ദ്രീകൃത സേവനങ്ങൾ സംബന്ധിച്ച ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഭരണ പരിഷ്‌കാര കമ്മീഷൻ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ പരാതിപരിഹാര സംവിധാനങ്ങൾ അപര്യാപ്തവും, കാര്യക്ഷമത കുറഞ്ഞതുമാണ്. അർഹതപ്പെട്ട സേവനം തേടി സർക്കാർ
ഓഫീസുകൾ കയറിയിറങ്ങുന്ന സാധാരണക്കാരന്റെ വിഷമതകൾ നമുക്കറിയാം. ആധുനിക സാങ്കേതിക വിദ്യയുടെ കടന്നു വരവോടെ, പല മേഖലകളിലും മാറ്റം വന്നിട്ടുണ്ടെങ്കിലും പല മേഖലകളിലും സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനുള്ള നടപടികൾ ആവശ്യമുണ്ട്. ഭരണപരിഷ്‌കാര കമ്മീഷൻ രൂപീകരിക്കപ്പെട്ടിട്ട് രണ്ടു വർഷം പിന്നിട്ടു കഴിഞ്ഞു. ഇതിനകം വിജിലൻസ് സംവിധാനത്തിന്റെ പരിഷ്‌കരണം, ഉദ്യോഗസ്ഥശേഷി വികസനം, ക്ഷേമനിയമങ്ങളുടെഅവലോകനം എന്നിവ സംബന്ധിച്ച മൂന്ന് റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചു. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ വന്നുകൊണ്ടിരിക്കുന്ന പോരായ്മകളെ സംബന്ധിച്ചും അതിന്റെ പരിഹാരനടപടികളെ സംബന്ധിച്ചുമാണ് ഇപ്പോൾ കമ്മീഷൻ പഠനം നടത്തികൊണ്ടിരിക്കുന്നതെന്ന് വി.എസ്.പറഞ്ഞു.
 ജനാധിപത്യ വ്യവസ്ഥയിൽ, ജനങ്ങളാണ് പരമാധികാരികൾ എന്ന് ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഭരണനിർവ്വഹണ കാര്യങ്ങളിൽ അവർക്ക് ആ പരമാധികാരം ഇല്ല എന്നതാണ് വസ്തുത. സർക്കാരിന്റെ നയങ്ങളും നടപടികളും എന്താണെന്നു പോലും പലപ്പോഴും പൗരസമൂഹം അറിയുന്നില്ല. 
നമ്മുടെ ജനാധിപത്യസംവിധാനത്തിലൂടെ രൂപീകരിക്കപ്പെട്ട സർക്കാരിനെ ജനങ്ങളിൽനിന്നും അകറ്റുന്ന എന്തോ ചിലത് ഈ ഭരണസംവിധാനത്തിനകത്തുതന്നെ നിലനിൽക്കുന്നുണ്ട്. അത് എന്താണെന്ന് കണ്ടെത്തുകയും, സർക്കാർ സേവനങ്ങളെക്കുറിച്ച് പൊതുവായ അവബോധം ജനങ്ങളിലുണ്ടാക്കുകയും ചെയ്യാൻ കമ്മീഷൻ ലക്ഷ്യമിടുന്നു. മനുഷ്യസ്പർശമുള്ള സമീപനത്തോടെ  ഫയലുകൾ കൈകാര്യം ചെയ്യാൻ കഴിയണം. തീരുമാനങ്ങളുടെ വേഗം കൂടണം.ത്തിൽ നടപടി എടുക്കാനുള്ളസംവിധാനങ്ങൾ രൂപപ്പെടണം. ന്യായമായും തങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ ചുവപ്പുനാടയിലും, കെടുകാര്യസ്ഥതയിലും, അഴിമതിയിലും കുരുങ്ങി അപ്രാപ്യമാകുന്നു എന്ന പരാതി പരിഹരിക്കപ്പെടണം. ജനങ്ങളുമായി നിരന്തര ബന്ധമുള്ള 30 സർക്കാർ വകുപ്പുകളും, നാല് പൊതുമേഖലാ സ്ഥാപനങ്ങളും എന്തുചെയ്യുന്നു എന്ന് അറിയാനാണ് കമ്മീഷൻ ആദ്യം ശ്രമിച്ചത്.ഈ വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടുയോഗങ്ങളും ചേരുകയുണ്ടായി. ജനങ്ങളാണ് ആത്യന്തികമായി അഭിപ്രായം പറയേണ്ടതും അവകാശങ്ങൾ ഉന്നയിക്കേണ്ടതെന്നും ചെയർമാൻ വ്യക്തമാക്കി. കമ്മീഷനംഗം  മുൻ ചീഫ്‌സെക്രട്ടറി സി. പി.നായർ, കമ്മീഷൻ മെമ്പർ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമായ  ഷീലാ തോമസ,് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ്, എന്നിവർ യോഗത്തിൽ സംബന്ധിച്ചു. നിരവധി മേഖലകളിൽ നിന്ന് വൈവിധ്യമാർന്ന നിർദ്ദേശങ്ങളും ആവശ്യങ്ങളും സിറ്റിങ്ങിൽ ഉന്നയിക്കപ്പെട്ടു. 
 

Latest News