Sorry, you need to enable JavaScript to visit this website.

അ്കബറിന് അനുകൂലമായി മൊഴി; തികഞ്ഞ മാന്യനെന്ന് മുന്‍ സഹപ്രവര്‍ത്തക

ജൊയീറ്റ ബസു

ന്യൂദല്‍ഹി- ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങി രാജി വെക്കേണ്ടി വന്ന മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബറിനെ അനുകൂലിച്ച്  സണ്‍ഡേ ഗാര്‍ഡിയന്‍ എഡിറ്ററും മുന്‍ സഹപ്രവര്‍ത്തകയുമായ ജൊയീറ്റ ബസു മൊഴി നല്‍കി.  അക്ബര്‍ പൂര്‍ണമായും മാന്യനായ വ്യക്തിയാണെന്നാണ് അവര്‍ മൊഴി നല്‍കിയത്.  മീടൂ കാമ്പയിനിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരായ നിരവധി സ്ത്രീകള്‍ ലൈംഗി അതിക്രമം ആരോപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ചുള്ള സാക്ഷി മൊഴി. പ്രിയ രമണിക്കെതിരെ അക്ബര്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ സാക്ഷി പറയാനെത്തിയതായിരുന്നു ജൊയീറ്റ.
അക്ബറിന് മാനഹാനിയുണ്ടാക്കാന്‍ കരുതിക്കൂട്ടിയാണ് പ്രിയ രമണി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതെന്ന്  ജൊയീറ്റ  ആരോപിച്ചു.  
അക്ബറിനൊപ്പം 20 വര്‍ഷത്തോളം ജോലി ചെയ്തിട്ടും  യാതൊരു പരാതിയും ഉയര്‍ന്നതായി കേട്ടിട്ടില്ല. പൊതു സമ്മതനും വലിയ ആദരം ലഭിച്ചിരുന്നതുമായി വ്യക്തിയായിരുന്നു അക്ബറെന്നും ജൊയീറ്റ മൊഴി നല്‍കി. തന്നോട് അങ്ങേയറ്റം പ്രൊഫഷണലായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. മഹാനായ ഒരു അധ്യാപകന്‍ കൂടിയായിരുന്നു അക്ബറെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് പല ഘട്ടങ്ങളിലായി പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് പ്രിയ രമണി അടക്കമുള്ളവരുടെ ആരോപണത്തെ തുടര്‍ന്നാണ് അക്ബറിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത്.

 

Latest News