Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴക്കേസില്‍ മുങ്ങിനടന്ന മുന്‍ ബി.ജെ.പി മന്ത്രി ജനാര്‍ധന റെഡ്ഢി അറസ്റ്റില്‍

ബെംഗളുരു- 18 കോടി രൂപയുടെ കോഴക്കസില്‍ അറസ്റ്റ് ഭയന്ന് മുങ്ങി നടന്ന കര്‍ണാടക മുന്‍ ബി.ജെ.പി മന്ത്രിയും ഖനി വ്യവസായിയുമായ ജി ജനാര്‍ധന റെഡ്ഢിയെ ക്രൈം ബ്രാഞച് അറസ്റ്റ് ചെയ്തു. വ്യാജ കമ്പനികളുടെ പേരില്‍ നിക്ഷേപകരില്‍ നിന്നും കോടികള്‍ കൈക്കലാക്കി വെട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ സയ്ദ് അഹ്മദ് ഫരീദ് എന്നയാള്‍ക്ക് ജാമ്യം അനുവദിക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടുത്തുവാനും 18 കോടി രൂപ രഹസ്യ മാര്‍ഗങ്ങളിലൂടെ റെഡ്ഢ് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ചോദ്യം ചെയ്യാനായി കേന്ദ്ര ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നതിനിടെ രണ്ടു ദിവസം മുമ്പ് റെഡ്ഢിയെ കാണാനില്ലെന്ന് ബെംഗളുരു പോലീസ് കമ്മീഷണര്‍ ടി സുനീര്‍ കുമാര്‍ പറഞ്ഞിരുന്നു. റെഡ്ഢി മുങ്ങിയിരിക്കുകയാണെന്ന പോലീസ് പറഞ്ഞതിനു പിന്നാലെ താന്‍ ബെംഗളുരുവില്‍ തന്നെ ഉണ്ടെന്നും തെറ്റുകാരനല്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം അദ്ദേഹം ഒരു വിഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച ക്രൈം ബ്രാഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകുകയും ചെയ്തു. ഞായറാഴ്ച പുലരുവോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാവിലെയാണ് റെഡ്ഢിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

റെഡ്ഢി ഒളിവിലായിരിക്കെ അഭിഭാഷകന്‍ സി.എച് ഹനുമന്തരായ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. പോലീസ് എഫ്.ഐ.ആറില്‍ പേരില്ലാത്ത തനിക്ക് ആശങ്കയില്ലെന്നും ഹാജരാകണമെന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും റെഡ്ഢി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച വൈകുന്നേരം അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്. 

റെഡ്ഡിക്കെതിരായ കേസ് ഇങ്ങനെ 
നിക്ഷേപകര്‍ക്ക് 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ആംബിഡെന്റ് എന്ന കമ്പനി രംഗത്തെത്തി. ഈ വ്ാഗ്ദാനത്തില്‍ വീണ പലരും പണം നിക്ഷേപിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്യപ്പെട്ട കാലാവധി കഴിഞ്ഞിട്ടും ലാഭം ഇവര്‍ക്കു ലഭിച്ചില്ല. ഇതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസ് അന്വേഷിച്ചു. സയ്ദ് അഹ്മദ് ഫരീദ് എന്നയാളാണ് കമ്പനിയുടെ ഉടമയെന്ന് കണ്ടെത്തി. ഇയാള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഈ കേസ് അന്വേഷണത്തിനിടെ 18 കോടി രൂപയുടെ ഇടപാട് ഇ.ഡി കണ്ടെത്തുകയായിരുന്നു.

ഈ പണം അംബിക ജുവലറി എന്ന സ്ഥാപന ഉടമ രമേശ് കോത്താരിക്കാണ് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തി. കോത്താരിയില്‍ നിന്നും ഈ പണം രമേശ് എന്ന മറ്റൊരു ജുവലറി ഉടമയിലെത്തിയതായും കണ്ടെത്തി. റെഡ്ഢിയുടെ തട്ടകമായ കര്‍ണാടകയിലെ ബെല്ലാരിയിലാണ് രമേശിന്റെ ജുവലറി. പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെ രമേശ് പണം റെഡ്ഢിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് അലിക്ക് സ്വര്‍ണ ബാറുകളുടെ രൂപത്തില്‍ കൈമാറിയതായി വെളിപ്പെടുത്തി. പിന്നീടു നടത്തിയ ചോദ്യം ചെയ്യലില്‍ ഇ.ഡി കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹായിക്കാമെന്ന് റെ്ഡ്ഢിയും സഹായികളും വാഗ്ദാനം ചെയ്തിരുന്നതായി ആംബിഡെന്റ് ഉടമ ഫരീദ് വെളിപ്പെടുത്തിയതായു കമ്മീഷണര്‍ സുനീല്‍ കുമാര്‍ പറഞ്ഞു. ജനാര്‍ധന റെഡ്ഢിയുടെ ഉടമസ്ഥതയിലുള്ള എനേബ്ള്‍ ഇന്ത്യ എന്ന കമ്പനി 57 കിലോ സ്വര്‍ണ ബാറുകള്‍ ആംബിഡെന്റില്‍ നിന്നും സ്വീകരിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 


 

Latest News